09 അത്തൗബ

ആമുഖം
നാമം
രണ്ടു പേരുകളില്‍ പ്രസിദ്ധമാണ് ഈ അധ്യായം; തൌബ, ബറാഅ. സത്യവിശ്വാസികളില്‍ ചിലരുടെ വൈകല്യങ്ങള്‍ക്ക് മാപ്പ് കൊടുത്തതിനെക്കുറിച്ച് ഇതിലൊരിടത്ത് പരാമര്‍ശമുള്ളതുകൊണ്ടാണ് തൌബ (പശ്ചാത്താപം) എന്നു പേര്‍ സിദ്ധിച്ചത്. അധ്യായത്തിന്റെ ആരംഭത്തില്‍ മുശ്രിക്കുകളോടുള്ള ഉത്തരവാദവിമുക്തിയെക്കുറിച്ച പ്രഖ്യാപനമുണ്ട്. അതാണ് ബറാഅ (വിമുക്തി) എന്ന പേരിന്നാസ്പദം. 
`ബിസ്മി` എഴുതാത്തതിന്നു കാരണം
ഈ അധ്യായത്തിന്റെ തുടക്കത്തില്‍ `ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം` എഴുതാറില്ല. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അതിന് വ്യത്യസ്തമായ പല കാരണങ്ങള്‍ പറയുന്നുണ്ട്. നബി(സ) തന്നെ ഇതിന്റെ തുടക്കത്തില്‍ ബിസ്മി എഴുതിച്ചിരുന്നില്ല. അതിനാല്‍ സഹാബിമാരും എഴുതിയില്ല. പിന്‍ഗാമികളും അതേ നില തുടര്‍ന്നുപോന്നു- ഇതാണ് ഇമാം റാസി യുടെ നിഗമനം. ഇതുതന്നെയാണ് ശരിയും. നബി(സ)യില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ അതേപടി ഏറ്റുവാങ്ങുന്നതിലും തിരുമേനിയില്‍നിന്നു ലഭിച്ച അതേ വിധത്തില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിലും ദീക്ഷിക്കപ്പെട്ട കണിശതക്കും നിഷ്കര്‍ഷക്കും മറ്റൊരു തെളിവാണിത്. അവതരണകാലവും പ്രഭാഷണങ്ങളും മൂന്നു പ്രഭാഷണങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ അധ്യായം. പ്രാരംഭം തൊട്ട് അഞ്ചാംഖണ്ഡികയുടെ അന്ത്യംവരെ നീണ്ടുനില്‍ക്കുന്നു, ഒന്നാമത്തെ പ്രഭാഷണം. ഹിജ്റ ഒമ്പതാം വര്‍ഷം ദുല്‍ഖഅദോ അതിനടുത്ത കാലമോ ആണ് അതിന്റെ അവതരണഘട്ടം. ആ കൊല്ലം നബി(സ) അബൂബക്കറി(റ)നെ `അമീറുല്‍ ഹാജ്ജ്` (ഹാജിമാരുടെ നേതാവ്) ആയി മക്ക യിലേക്കയച്ചുകഴിഞ്ഞപ്പോഴാണ് ഈ പ്രഭാഷണം അവതരിച്ചത്. ഉടന്‍തന്നെ, മുഴുവന്‍ അറബികള്‍ക്കും പ്രാതിനിധ്യമുള്ള ഹജ്ജ് സമ്മേളനത്തില്‍ അത് കേള്‍പ്പിക്കാനും അതില്‍ നിര്‍ദേശിക്കപ്പെട്ട കര്‍മനയം പ്രഖ്യാപിക്കാനുമായി, സിദ്ദീഖി(റ)ന്റെ പിറകെ അലി(റ)യെ തിരുമേനി അങ്ങോട്ടയയ്ക്കുകയുണ്ടായി. രണ്ടാമത്തെ പ്രഭാഷണം ആറാം ഖണ്ഡികയുടെ ആദ്യംതൊട്ട് ഒമ്പതാം ഖണ്ഡികയുടെ അന്ത്യം വരെ തുടരുന്നു. ഹിജ്റ ഒമ്പത് റജബിലോ അതിനല്‍പം മുമ്പോ ആണ് ഇതവതരിച്ചത്. അപ്പോള്‍ നബി(സ) തബൂക്ക് യുദ്ധത്തിന് തയ്യാറെടുക്കുകയായിരുന്നു. സത്യവിശ്വാസികളെ ജിഹാദിന് പ്രേരിപ്പിച്ചിട്ടുണ്ട് ഇതില്‍. കാപട്യമോ വിശ്വാസദൌര്‍ബല്യമോ ആലസ്യമോ കാരണമായി ദൈവമാര്‍ഗത്തില്‍ ജീവനും ധനവും ത്യജിക്കാന്‍ സന്നദ്ധരാകാതെ സൂത്രത്തില്‍ ഒഴിഞ്ഞുമാറുന്നവരെ ശക്തിയായി അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. മൂന്നാമത്തെ പ്രഭാഷണം പത്താം ഖണ്ഡികയില്‍ ആരംഭിച്ച് അധ്യായത്തിന്റെ അന്ത്യത്തിലാണവസാനിക്കുന്നത്. തബൂക്കില്‍നിന്നുള്ള മടക്കത്തിലാണതിന്റെ അവതരണം. ഇതേ കാലത്ത് വിവിധ സന്ദര്‍ഭങ്ങളിലായി അവതരിച്ച ഏതാനും പ്രഭാഷണ ശകലങ്ങളും ഇതിലുണ്ട്. ദൈവനിര്‍ദേശപ്രകാരം നബി(സ) പിന്നീടതെല്ലാം ഏകീകരിച്ച് ഒരേ പ്രഭാഷണ ശൃംഖലയില്‍ ഉള്‍ക്കൊള്ളിക്കുകയാണുണ്ടായത്. എന്നാല്‍ ഒരേ വിഷയത്തെയും ഒരേ സംഭവ പരമ്പരയെയും സ്പര്‍ശിക്കുന്നതാകകൊണ്ട് പ്രഭാഷണഘടനയില്‍ ഒരു ചേര്‍ച്ചക്കുറവും തോന്നുകയില്ല. കപടവിശ്വാസികളുടെ ചലനങ്ങളെക്കുറിച്ച മുന്നറിയിപ്പ്, തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാത്തവരുടെ നേരെ അധിക്ഷേപം, വിശ്വാസത്തില്‍ നിഷ്കളങ്കരെങ്കിലും ദൈവമാര്‍ഗത്തിലുള്ള സമരത്തില്‍ ഭാഗഭാക്കുകളാവാതെ വിട്ടുനിന്നവര്‍ക്ക് ആക്ഷേപത്തോടുകൂടി മാപ്പ്- ഇത്രയുമാണ് ഈ പ്രഭാഷണത്തിലടങ്ങിയത്. അവതരണക്രമമനുസരിച്ച് ഒന്നാമത്തെ പ്രഭാഷണം ഏറ്റവും ഒടുവിലത്തെതാണെങ്കിലും വിഷയപ്രാധാന്യമനുസരിച്ച് അതിനാണ് പ്രഥമസ്ഥാനം. ആകയാല്‍ മുസ്ഹഫിന്റെ ക്രോഡീകരണത്തില്‍ നബി(സ) അതിനെ ആദ്യത്തിലും ബാക്കിയുള്ള രണ്ട് പ്രഭാഷണങ്ങള്‍ അവസാനത്തിലും ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. 
ചരിത്ര പശ്ചാത്തലം
അവതരണകാല നിര്‍ണയാനന്തരം, നമുക്കിനി അധ്യായത്തിന്റെ ചരിത്ര പശ്ചാത്തലത്തിലേക്കൊന്ന് കണ്ണോടിക്കാം. ഇതിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെടുന്ന സംഭവപരമ്പരകള്‍ ഹുദൈബിയാ സന്ധിയില്‍ നിന്നാണാരംഭിക്കുന്നത്. ഹുദൈബിയാ വരെയുള്ള ആറ് വര്‍ഷത്തെ നിരന്തര ത്യാഗപരിശ്രമങ്ങളുടെ ഫലമായി, അറേബ്യയുടെ ഏകദേശം മൂന്നിലൊരു ഭാഗം ഇസ്ലാമിന്നധീനമായി; ഒരു സംഘടിത സമൂഹത്തിന്റെ മതമായും, ഒരു സമ്പൂര്‍ണ നാഗരിക-സാംസ്കാരിക വ്യവസ്ഥിതിയായും, ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ അടിസ്ഥാനമായും അത് വളര്‍ന്നു. ഹുദൈബിയാ സന്ധിക്കുശേഷം ഇസ്ലാമിന് അതിന്റെ സ്വാധീനം താരതമ്യേന കൂടുതല്‍ സമാധാനപരമായ ചുറ്റുപാടില്‍ നാനാ ഭാഗത്തും വികസിപ്പിക്കാനുള്ള അവസരം കൈവന്നു. *(വിശദീകരണത്തിന് സൂറ അല്‍ മാഇദയുടെയും  സൂറ അല്‍ ഫതഹിന്റെയും ആമുഖക്കുറിപ്പുകള്‍ നോക്കുക.)* തുടര്‍ന്ന് രണ്ട് ചാലുകളിലൂടെ മുന്നേറിക്കൊണ്ടിരുന്ന സംഭവവികാസങ്ങള്‍, പില്‍ക്കാലത്ത് സുപ്രധാനമായ ചില പ്രത്യാഘാതങ്ങളുളവാക്കി. അതിലൊന്ന് അറേബ്യയുമായും മറ്റൊന്ന് റോമാസാമ്രാജ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. 
അറേബ്യ കീഴടങ്ങുന്നു
ഹുദൈബിയാസന്ധിക്ക് ശേഷം ആദര്‍ശപ്രബോധനത്തിനും, നേടിയെടുത്ത ശക്തി ഭദ്രമാക്കുന്നതിനും അവലംബിക്കപ്പെട്ട നയോപായങ്ങളുടെ ഫലമായി, രണ്ടു വര്‍ഷത്തിനകം അറേബ്യയില്‍ ഇസ്ലാമിന്റെ സ്വാധീനവൃത്തം വളരെ വിപുലമായിത്തീര്‍ന്നു. പഴഞ്ചന്‍ ജാഹിലിയ്യത്ത് തികച്ചും നിസ്സഹായമായിത്തീരുമാറ് ഇസ്ലാം വമ്പിച്ച ശക്തിയാര്‍ജിച്ചു. ഒടുവില്‍, ഖുറൈശികളിലെ കൂടുതല്‍ ആവേശഭരിതരായ വിഭാഗം പരാജയംകണ്ട് സഹിക്കാഞ്ഞ്, ഹുദൈബിയാസന്ധി ലംഘിച്ച് ആ തടസ്സം തട്ടിമാറ്റി. ഇസ്ലാമുമായി അവസാനകൈനോക്കാന്‍ മുതിരുകയായിരുന്നു അവര്‍. എന്നാല്‍ സന്ധി ലംഘനത്തിനു ശേഷം നബി(സ) അവര്‍ക്ക് ഒട്ടും സാവകാശം നല്‍കിയില്ല. ഹിജ്റ എട്ടാം വര്‍ഷം റമദാനില്‍ അവിടുന്ന് പെട്ടെന്നുള്ള സായുധ പ്രവര്‍ത്തനത്തിലൂടെ മക്കയെ മോചിപ്പിച്ചു. അനന്തരം പഴഞ്ചന്‍ ജാഹിലിയ്യാ വ്യവസ്ഥിതിയുടെ ഒടുക്കത്തെ പിടച്ചിലാണ് ഹുനൈന്‍യുദ്ധത്തില്‍ നടന്നത്. മക്ക കീഴടങ്ങിയതോടെ സമ്പൂര്‍ണ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇസ്ലാമിക വിപ്ളവ സംസ്കരണ പ്രസ്ഥാനത്തെ തടഞ്ഞുനിര്‍ത്താനായി, ഹവാസിന്‍, ഥഖീഫ് , നള്ര്‍, ജുശം തുടങ്ങിയ ജാഹിലിയ്യാഗോത്രങ്ങള്‍ സര്‍വ ശക്തിസന്നാഹങ്ങളോടെ ഹുനൈനില്‍ താവളമടിച്ചു. പക്ഷേ, ആ ശ്രമവും വിഫലമാവുകയാണുണ്ടായത്. ഹുനൈന്‍ വിജയത്തോടെ അറേബ്യയുടെ ഭാഗധേയം ഖണ്ഡിതമായി നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഇനിമേല്‍ അത് ഇസ്ലാമിക ഗേഹമായിട്ടേ നിലകൊള്ളൂ! തുടര്‍ന്ന് ഒരു വര്‍ഷം തികഞ്ഞില്ല, അറേബ്യയുടെ ഭൂരിഭാഗവും ഇസ്ലാമികാധിപത്യത്തിന് കീഴിലായി. ജാഹിലിയ്യത്തിന്റെ ഏതാനും ശിഥില ശകലങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്നുവെന്നു മാത്രം. ഇതേ കാലത്ത് വടക്ക്, റോമന്‍ അതിര്‍ത്തികളിലുണ്ടായ ചില സംഭവങ്ങള്‍ ഈ വിജയ പ്രക്രിയയെ പൂര്‍ണതയിലെത്തിക്കുന്നതിനു കൂടുതല്‍ സഹായകമായിത്തീര്‍ന്നു. മുപ്പതിനായിരത്തോളം വരുന്ന ഒരു പ്രബല സൈന്യവുമായി നബി(സ) അങ്ങോട്ട് ചെന്നതില്‍ പ്രദര്‍ശിപ്പിച്ച ധൈര്യവും മുസ്ലിംകളെ നേരിടുന്നതില്‍ റോമക്കാര്‍ കാണിച്ച ദൌര്‍ബല്യവും അറേബ്യയാസകലം തിരുമേനിക്കും ഇസ്ലാമിന്നും വമ്പിച്ച മതിപ്പും ബഹുമാനവും നേടിക്കൊടുത്തു. അതുകൊണ്ടുതന്നെ, തിരുമേനി തബൂക്കില്‍നിന്ന് മടങ്ങിയെത്തുമ്പോഴേക്കും അറേബ്യയുടെ നാനാ ഭാഗത്തുനിന്നും ഒന്നിനു പിറകെ മറ്റൊന്നായി പ്രതിനിധിസംഘങ്ങള്‍ (വുഫൂദ്) വന്ന്, ഇസ്ലാമിനോട് കൂറ് പ്രഖ്യാപിച്ചു തുടങ്ങി. *(ഇങ്ങനെ, വിവിധ ഗോത്രങ്ങളുടെയും നേതാക്കളുടെയും രാജാക്കന്‍മാരുടെയും പ്രതിനിധികളായിവന്ന സംഘങ്ങളെപ്പറ്റി ഹദീസ് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം എഴുപതോളം സംഘങ്ങളുണ്ടായിരുന്നു അവര്‍. അറേബ്യയുടെ വടക്കും തെക്കും, കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍നിന്ന് പ്രതിനിധിസംഘങ്ങള്‍ വരികയുണ്ടായി.)* ഈ അവസ്ഥാവിശേഷത്തെയാണ് ഖുര്‍ആന്‍ വര്‍ണിക്കുന്നത്: إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ ﴿١﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿٢﴾ (ദൈവസഹായം സമാഗതമാവുകയും വിജയം ലഭിക്കുകയും ജനങ്ങള്‍ കൂട്ടംകൂട്ടമായി ദൈവികദീനില്‍ പ്രവേശിക്കുന്നത് താങ്കള്‍ കാണുകയും ചെയ്യുമ്പോള്‍......) 
തബൂക്ക് യുദ്ധം
റോമാസാമ്രാജ്യവുമായുള്ള വടംവലി മക്കാവിജയത്തിനു മുമ്പുതന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹുദൈബിയാസന്ധിക്കുശേഷം അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാംമത പ്രചരണാര്‍ഥം നബി തിരുമേനി അയച്ചിരുന്ന പ്രബോധനസംഘങ്ങളിലൊന്ന് വടക്കുഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്ക് തൊട്ടുകിടക്കുന്ന ഗോത്രവര്‍ഗങ്ങളിലേക്കും ചെന്നു. റോമാസാമ്രാജ്യത്തിന്റെ സ്വാധീനവലയത്തിലായിരുന്ന ഈ ഗോത്രക്കാര്‍ കൂടുതലും ക്രിസ്ത്യാനികളായിരുന്നു. ദാത്തുത്തല്‍ഹ് അഥവാ ദാത്തുല്‍ അത്ലാഹ് എന്ന സ്ഥലത്തുവെച്ച് പ്രബോധകസംഘത്തിലെ പതിനഞ്ച് പേരെ ഇവര്‍ വധിച്ചുകളഞ്ഞു. സംഘം നേതാവ് കഅ്ബുബ്നു ഉമൈറില്‍ ഗിഫാരി മാത്രമേ രക്ഷപ്പെട്ട് മടങ്ങിയെത്തിയുള്ളൂ. ഇതേ കാലത്ത് ബുസ്റായുടെ തലവനായ ശുറഹ്ബീലുബ്നു അംറിന്റെ അടുത്തേക്കും തിരുമേനി ഇസ്ലാമിക സന്ദേശം അയച്ചിരുന്നു. എന്നാല്‍ തിരുമേനിയുടെ ദൂതന്‍ ഹാരിസുബ്നു ഉമൈറിനെ അയാള്‍ വധിക്കുകയാണുണ്ടായത്. ക്രൈസ്തവനായ ഈ ബുസ്റാ നേതാവ് റോമാ ചക്രവര്‍ത്തിയുടെ സാമന്തനായിരുന്നു. ഇക്കാരണത്താല്‍ ഹിജ്റ എട്ടാം വര്‍ഷം ജമാദുല്‍ ഊലായില്‍ തിരുമേനി മുവ്വായിരം മുജാഹിദുകള്‍ അടങ്ങുന്ന ഒരു സൈന്യത്തെ സിറിയന്‍ അതിര്‍ത്തിയിലേക്കയച്ചു. മേലാല്‍ ഈ പ്രദേശം മുസ്ലിംകള്‍ക്കൊരു സമാധാന മേഖലയായിത്തീരാനും അവിടത്തുകാര്‍ മുസ്ലിംകളെ ദുര്‍ബലരെന്ന് കരുതി കൈയേറ്റം ചെയ്യാന്‍ ധൈര്യപ്പെടാതിരിക്കാനും ആയിരുന്നു ഈ നടപടി. മുസ്ലിംസൈന്യം `മആനി`ന് സമീപത്തെത്തിയപ്പോള്‍ ശുറഹ്ബീല്‍ ഒരു ലക്ഷം വരുന്ന വമ്പിച്ച ഒരു സൈന്യവുമായി പുറപ്പെട്ടിട്ടുണ്ടെന്ന് അറിവായി. റോമാചക്രവര്‍ത്തി സീസര്‍ തന്നെ ഹിംസില്‍ താവളമടിച്ചിട്ടുണ്ടെന്നും തന്റെ സഹോദരന്‍ തിയോഡോറിന്റെ നായകത്വത്തില്‍ ഒരു ലക്ഷം വരുന്ന മറ്റൊരു സൈന്യത്തെ അയച്ചിട്ടുണ്ടെന്നും വിവരം ലഭിച്ചു. എന്നാല്‍ സംഭ്രമ ജനകമായ ഈ വാര്‍ത്തകള്‍ ലഭിച്ചുകൊണ്ടിരുന്നപ്പോഴും മുവ്വായിരം ധീരാത്മാക്കളുടെ ആ കൊച്ചുസംഘം മുന്നോട്ടുതന്നെ ഗമിക്കുകയും മുഅ്ത്ത എന്ന സ്ഥലത്തുവെച്ച് ശുറഹ്ബീലിന്റെ ഒരു ലക്ഷം വരുന്ന സൈന്യവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഈ ധീരസാഹസികതയില്‍ ഇസ്ലാമികയോദ്ധാക്കള്‍ പറ്റെ ചതഞ്ഞരഞ്ഞു പോകേണ്ടതായിരുന്നു. എന്നാല്‍ ഒന്നും മുപ്പത്തി മൂന്നും തമ്മിലുണ്ടായ ഈ സംഘട്ടനത്തില്‍ അവിശ്വാസികള്‍ക്ക് മുസ്ലിംകളെ ജയിക്കാന്‍ കഴിഞ്ഞില്ല. ഈ ദൃശ്യം അറേബ്യയേയും മധ്യപൌരസ്ത്യദേശങ്ങളെ ആകെത്തന്നെയും അദ്ഭുതസ്തബ്ധരാക്കി. സിറിയയേയും സമീപസ്ഥമായ അര്‍ധസ്വതന്ത്ര അറേബ്യന്‍ ഗോത്രങ്ങളെയും, കിസ്റായുടെ അധീനത്തിലിരുന്ന, ഇറാഖി സമീപത്തുള്ള നജ്ദീഗോത്രങ്ങളെപ്പോലും ഇസ്ലാമിന്റെ ഭാഗത്തേക്കാകര്‍ഷിച്ചതും അവരില്‍ ആയിരക്കണക്കിനാളുകളെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതും ഇതേ സംഭവമായിരുന്നു. ബനൂ സുലൈം (അബ്ബാസുബ്നു മിര്‍ദാസുസ്സുല്‍മിയാണവരുടെ നായകന്‍), അശ്ജഅ്, ഗഥ്ഫാന്‍, ദുബ്യാന്‍, ഫസാറ എന്നീ ഗോത്രങ്ങളില്‍ പെട്ടവര്‍ ഇസ്ലാമാശ്ളേഷിച്ചതും ഇതേ കാലത്താണ്. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ അറബി സൈന്യങ്ങളുടെ കമാണ്ടറായ ഫര്‍വത്തുബ്നു അംറുല്‍ ജുദാമി ഇസ്ലാം സ്വീകരിച്ചതും ഇക്കാലത്ത് തന്നെ. ഇദ്ദേഹം തന്റെ വിശ്വാസത്തെ ചോരകൊടുത്ത് സാക്ഷ്യപ്പെടുത്തിയ സംഭവം അയല്‍പ്രദേശങ്ങളെയാകെ നടുക്കിക്കളഞ്ഞു. ഫര്‍വത്ത് ഇസ്ലാം സ്വീകരിച്ചതറിഞ്ഞ സീസര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി കൊട്ടാരത്തിലേക്ക് വരുത്തിക്കുകയും രണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു: `ഇസ്ലാം ഉപേക്ഷിക്കുക, അതിന്റെ ഫലമായി തനിക്ക് മോചനം ലഭിക്കുമെന്ന് മാത്രമല്ല, കമാണ്ടര്‍ പദവി തിരിച്ചുകിട്ടുകയും ചെയ്യും; അഥവാ ഇസ്ലാമില്‍ തുടര്‍ന്നുകൊണ്ട് വധശിക്ഷ അനുഭവിച്ചുകൊളളുക, ഫര്‍വത്ത് സന്തോഷപൂര്‍വം ഇസ്ലാമിനെ തിരഞ്ഞെടുക്കുകയും സത്യമാര്‍ഗത്തില്‍ ജീവനര്‍പ്പിക്കുകയും ചെയ്തു. അറേബ്യയില്‍ നിന്നുയിര്‍കൊണ്ട് റോമാസാമ്രാജ്യത്തിലേക്ക് വളര്‍ന്നുകൊണ്ടിരുന്ന `അപകട ഭീഷണി`യുടെ ഗൌരവം സീസര്‍ക്ക് ബോധ്യമാക്കിക്കൊടുത്ത സംഭവങ്ങളായിരുന്നു ഇതെല്ലാം. അടുത്ത വര്‍ഷംതന്നെ മുസ്ലിംകളോട് മുഅ്ത്തായുദ്ധത്തിന് പകരംവീട്ടാനായി, സീസര്‍ സിറിയന്‍ അതിര്‍ത്തികളില്‍ സൈനിക സജ്ജീകരണമാരംഭിച്ചു. ചുവടൊപ്പിച്ച് ഗസ്സാനിലെയും മറ്റും അറബിത്തലവന്മാരും സൈന്യശേഖരം തുടങ്ങി. തിരുമേനി ഒന്നിനെക്കുറിച്ചും അറിയാതിരുന്നില്ല. ഇസ്ലാമിക പ്രസ്ഥാനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കുന്ന ഏറ്റവും നിസ്സാരമായ ചലനങ്ങളെക്കുറിച്ചുപോലും തിരുമേനി സദാബോധവാനായിരുന്നു. അവിടുന്ന് ഈ സജ്ജീകരണങ്ങളുടെ അര്‍ഥം മനസ്സിലാക്കുവാന്‍ വൈകിയില്ല. ഒട്ടും സംശയിച്ചുനില്‍ക്കാതെ, സീസറിന്റെ വമ്പിച്ച ശക്തിയുമായി ഏറ്റുമുട്ടാന്‍ തീരുമാനിച്ചു. ഈ സന്ദര്‍ഭത്തില്‍ അണുവോളം ദൌര്‍ബല്യം കാണിച്ചിരുന്നെങ്കില്‍ അന്നോളം നേടിയെടുത്തതെല്ലാം തകര്‍ന്നുപോയേനെ. ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന അറേബ്യന്‍ ജാഹിലിയ്യത്ത്, ഹുനൈനില്‍ അവസാനത്തെ പ്രഹരം ഏറ്റുവാങ്ങിയെങ്കിലും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമായിരുന്നു. മദീനയിലെ കപടവിശ്വാസികളാണ് മറുവശത്ത്. അബൂആമിര്‍ എന്ന പുരോഹിതന്‍ മുഖേന ഗസ്സാനിലെ ക്രൈസ്തവരാജാവുമായും സീസറുമായിത്തന്നെയും അവര്‍ക്ക് രഹസ്യവേഴ്ചകളുണ്ടായിരുന്നു. തങ്ങളുടെ കുത്തിത്തിരിപ്പുകള്‍ക്ക് മതത്തിന്റെ മറയിടാനായി മദീനക്ക് തൊട്ടടുത്ത് മസ്ജിദുള്ളിറാര്‍ പണിതിട്ടുമുണ്ടായിരുന്നു അവര്‍. ഇസ്ലാമിനെ ഗളഛേദം ചെയ്യാന്‍ തക്കംപാര്‍ത്തിരുന്ന ഇക്കൂട്ടര്‍ ശരിക്കും സന്ദര്‍ഭം ഉപയോഗപ്പെടുത്തുമായിരുന്നു. സീസറാകട്ടെ, നേരിട്ടുതന്നെ കടന്നാക്രമിക്കാന്‍ കോപ്പുകൂട്ടുകയും. ഇറാനികള്‍ക്ക് പരാജയമേല്‍പ്പിച്ചതിനെ തുടര്‍ന്ന് സമീപ--വിദൂര ദേശങ്ങളാസകലം സീസറിന്റെ പ്രൌഢി നിറഞ്ഞുനിന്ന ഘട്ടമായിരുന്നു അത്. ഈ മൂന്ന് ഭയങ്കര വിപത്തുകളുടെ സംഘടിത മുന്നേറ്റത്തില്‍, അതുവരെ വിജയംവരിച്ചുകൊണ്ടിരുന്ന ഇസ്ലാമികശക്തി പെട്ടെന്ന് തകര്‍ന്നുപോകുമായിരുന്നു. സത്യപ്രബോധനത്തെസ്സംബന്ധിച്ചിടത്തോളം വിധിനിര്‍ണായകമായ ജീവന്മരണ പ്രതിസന്ധിയാണിതെന്ന് മനസ്സിലാക്കി നബിതിരുമേനി, അതിദുഷ്കരമായ പ്രശ്നങ്ങള്‍ നിലവിലിരിക്കെത്തന്നെ, യുദ്ധസന്നാഹത്തിന് പൊതുകല്‍പന നല്‍കി. നാട്ടില്‍ കഠിനമായ ക്ഷാമവും വരള്‍ച്ചയും; അത്യുഗ്രമായ ഉഷ്ണം; കൊയ്ത്തടുത്ത കാലം. വാഹനങ്ങളും സാധന സാമഗ്രികളുമൊരുക്കുന്നതിലുള്ള കടുത്ത പ്രയാസം. പണത്തിന്റെ കുറവ്; ലോകത്തിലെ രണ്ട് വന്‍ശക്തികളിലൊന്നിനെയാണ് നേരിടാന്‍ പോകുന്നതും. ഈ സന്ദിഗ്ധഘട്ടത്തില്‍ തിരുമേനി പതിവിന് വിപരീതമായി യാത്രോദ്ദേശ്യം തുറന്നു പ്രഖ്യാപിച്ചു. അതുവരെ എല്ലാ യുദ്ധങ്ങളിലും പോകുന്ന സ്ഥലത്തെയും നേരിടാനുള്ള ശത്രുവിനെയും പറ്റി അവസാനസമയം വരെ ആര്‍ക്കും ഒരറിവും നല്‍കാതിരിക്കുകയായിരുന്നു അവിടത്തെ സമ്പ്രദായം. എന്നല്ല, മദീനയില്‍നിന്ന് പുറപ്പെട്ടശേഷവും ഉദ്ദിഷ്ടലക്ഷ്യത്തിലേക്ക് സാധാരണ മാര്‍ഗംതെറ്റി വളഞ്ഞ വഴിയിലൂടെയാണ് യാത്ര ചെയ്യാറുള്ളതും. എന്നാല്‍ ഇത്തവണ അത്തരം മറകളെല്ലാം മാറ്റിവെച്ച്, റോമാ സാമ്രാജ്യത്തോടാണേറ്റുമുട്ടുന്നതെന്നും സിറിയയിലേക്കാണ് പോകുന്നതെന്നും തിരുമേനി വ്യക്തമാക്കുകയുണ്ടായി. സന്ദര്‍ഭത്തിന്റെ നിര്‍ണായക സ്വഭാവത്തെക്കുറിച്ച് അറേബ്യയില്‍ എല്ലാവരും ബോധവാന്മാരായിരുന്നു. പഴഞ്ചന്‍ ജാഹിലിയ്യത്തിന്റെ അവശേഷിച്ച ആരാധകര്‍ക്ക് അവസാനത്തെ പ്രതീക്ഷാകിരണമായിരുന്നു അത്. റോമാ സാമ്രാജ്യവും ഇസ്ലാമും തമ്മില്‍ നടക്കാന്‍പോകുന്ന സംഘട്ടനത്തിന്റെ ഫലമറിയാന്‍ അവര്‍ അക്ഷമരായി കാത്തുനില്‍ക്കുകയായിരുന്നു. കാരണം, ഇതല്ലാതൊരിടത്തും പ്രതീക്ഷയുടെ ലാഞ്ഛനപോലും കാണ്‍മാനില്ലെന്നവര്‍ക്കറിയാമായിരുന്നു. തങ്ങളെസ്സംബന്ധിച്ചിടത്തോളം ഇതവസാനത്തെ സന്ദര്‍ഭമാണെന്ന് മുനാഫിഖുകളും കണക്കുകൂട്ടിയിരുന്നു. സിറിയന്‍ യുദ്ധമുഖത്ത് ഇസ്ലാമിന് തിരിച്ചടി ലഭിക്കയാണെങ്കില്‍ ആഭ്യന്തരരംഗത്ത് കുഴപ്പത്തിന്റെ കൊടികുത്താമെന്ന പ്രതീക്ഷയിലാണവര്‍ മസ്ജിദുള്ളിറാര്‍ പണിതത്. മുസ്ലിംകളുടെ സമരസന്നാഹത്തെ തകിടംമറിക്കാന്‍ സാധ്യമായ എല്ലാ തന്ത്രങ്ങളും അവര്‍ പ്രയോഗിച്ചുനോക്കി. മറുവശത്ത്, യഥാര്‍ഥ വിശ്വാസികളും പൂര്‍ണ ബോധവാന്മാരായിരുന്നു. തങ്ങള്‍ ഇരുപത്തി രണ്ട് വര്‍ഷമായി ജീവരക്തം നല്‍കി വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിന്റെ ഭാഗധേയം ത്രാസിലാടുകയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ ഘട്ടത്തില്‍ ധൈര്യം പ്രകടിപ്പിക്കുകയെന്നാല്‍ പ്രസ്ഥാനത്തിന്റെ സാര്‍വലൌകിക വികാസത്തിന് കവാടം തുറക്കപ്പെടുക എന്നാണര്‍ഥം; ധൈര്യക്ഷയം കാണിക്കുന്നതിനര്‍ഥം അറേബ്യയില്‍ തന്നെ പ്രസ്ഥാനത്തിന് നില്‍ക്കക്കള്ളി ഇല്ലാതാവുകയെന്നും. ഈ തീവ്രമായ ബോധം ആത്മാര്‍പ്പണബദ്ധരായ ആ സത്യസേവകരെ സാവേശം യുദ്ധസന്നദ്ധരാക്കി. സാധന സാമഗ്രികളൊരുക്കുവാന്‍ ഓരോരുത്തരും കഴിവില്‍കവിഞ്ഞ് മുന്നോട്ടുവന്നു. ഉസ്മാനും (റ) അബ്ദുര്‍റഹ്മാനുബ്നു ഔഫും(റ) വന്‍തുകകള്‍ സംഭാവന ചെയ്തു. ഉമര്‍ (റ)  ആയുഷ്കാല സമ്പാദ്യത്തിന്റെ പാതിഭാഗം സമര്‍പ്പിച്ചു. അബൂബക്കര്‍(റ) ആകട്ടെ, ജീവിതസമ്പാദ്യം മുഴുക്കെ സമര്‍പ്പണം ചെയ്തു. ദരിദ്ര സഹാബികള്‍ അധ്വാനിച്ചും കൂലിവേല ചെയ്തും തങ്ങളാലാവുന്നത് സ്വരൂപിച്ച് തിരുസന്നിധിയില്‍ ഹാജരാക്കി. സ്ത്രീകള്‍ ആഭരണങ്ങള്‍ അഴിച്ചുകൊടുത്തു. ആവേശഭരിതരായ വളണ്ടിയര്‍ സംഘങ്ങള്‍ നാനാഭാഗത്തുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നു. ജീവന്‍ ബലി നല്‍കാനൊരുങ്ങിവന്ന ആ ധീരാത്മാക്കള്‍ ആയുധവും വാഹനവും ഒരുക്കിക്കൊടുക്കാനാവശ്യപ്പെട്ടു. വാഹനം ലഭിക്കാത്തവര്‍ കരയുന്നുണ്ടായിരുന്നു. അവര്‍ പ്രകടിപ്പിച്ച ആത്മാര്‍ഥതയുടെ ഊഷ്മളത തിരുമേനിയെ വികാരാധീനനാക്കി. ഈ സന്ദര്‍ഭം സത്യവിശ്വാസവും കപടവിശ്വാസവും പ്രയോഗത്തില്‍ വേര്‍തിരിച്ചറിയാനുള്ള ഉരകല്ലായിരുന്നു. ഈ ഘട്ടത്തില്‍ വല്ലവരും പുറകോട്ടടിക്കുകയെന്നാല്‍ ഇസ്ലാമുമായി തനിക്കുള്ള ബന്ധത്തിന്റെ സത്യാവസ്ഥയെ സംശയാസ്പദമാക്കുക എന്നര്‍ഥമായിരുന്നു. അതിനാല്‍ തന്നെ തബൂക്ക് യാത്രാമധ്യേ പിന്തിരിഞ്ഞുപോകുന്നവരെപ്പറ്റിയെല്ലാം സഹാബികള്‍ നബി(സ)ക്ക് അപ്പപ്പോള്‍ വിവരം നല്‍കിക്കൊണ്ടിരുന്നു. പെട്ടെന്ന് നബി(സ) ഉത്തരം നല്‍കിക്കൊണ്ടുമിരുന്നു: دَعُوه فَانْ يَكُ فِيهِ خَيرٌ فَسَيَلحقهُ اللهُ بِكُم واِنْ يَكُ غَيرَ ذَلِكَ فَقَدْ اَرَاحكُمُ الله مِنْه (വിട്ടേക്കുക. അവരില്‍ വല്ല നന്മയുമുണ്ടെങ്കില്‍ അല്ലാഹു വീണ്ടുമവരെ നിങ്ങളോട് ചേര്‍ക്കും. അഥവാ, അങ്ങനെയല്ലെങ്കില്‍ അല്ലാഹു അവരില്‍ നിന്ന് നിങ്ങളെ രക്ഷിച്ചുവല്ലോ!)  ഹിജ്റ ഒമ്പത് റജബ് മാസം മുപ്പതിനായിരം ഭടന്മാരുമായി നബി(സ) സിറിയയിലേക്ക് തിരിച്ചു. അവരില്‍ പതിനായിരം പേര്‍ക്കേ വാഹനസൌകര്യമുണ്ടായിരുന്നുള്ളൂ. ഒട്ടകം കുറവായിരുന്നതിനാല്‍ ഓരോ ഒട്ടകപ്പുറത്തും ഒട്ടേറെ പേര്‍ മാറിമാറി യാത്രചെയ്യുകയാണുണ്ടായത്. പോരാത്തതിന് ഉഷ്ണാധിക്യവും ജല ദൌര്‍ലഭ്യവും! എന്നാല്‍ ഈ നിര്‍ണായക ഘട്ടത്തില്‍ മുസ്ലിംകള്‍ പ്രദര്‍ശിപ്പിച്ച കറകളഞ്ഞ ആത്മസ്ഥൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതിഫലം തബൂക്കി, ലെത്തിയതോടെ അവര്‍ക്ക് റൊക്കമായിത്തന്നെ തിരിച്ചുകിട്ടി. സീസറും കിങ്കരന്മാരും ഏറ്റുമുട്ടാന്‍ നില്‍ക്കാതെ, അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചുവെന്ന വാര്‍ത്തയാണ് തബൂക്കില്‍ അവരെ സ്വാഗതം ചെയ്തത്. ശത്രു സ്ഥലംവിട്ട സ്ഥിതിക്ക് യുദ്ധത്തിന്റെ ആവശ്യംതന്നെ അവശേഷിച്ചില്ല. റോമക്കാരുടെ സൈന്യശേഖരത്തെക്കുറിച്ച് തിരുമേനിക്ക് ലഭിച്ചിരുന്ന വിവരംതന്നെ അപ്പടി തെറ്റായി പുലര്‍ന്നുവെന്നാണ്, പൊതുവെ ഈ സംഭവത്തെസ്സംബന്ധിച്ച ചരിത്രകാരന്മാരുടെ വിവരണത്തില്‍നിന്ന് തോന്നുക. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവം മറിച്ചായിരുന്നു. സീസര്‍ സൈന്യശേഖരം ആരംഭിച്ചിരുന്നെങ്കിലും സന്നാഹങ്ങള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പായി നബി (സ) അവരെ നേരിടാനെത്തിയതിനാല്‍ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല. മുഅ്ത്താ യുദ്ധത്തില്‍ മുവ്വായിരവും ഒരു ലക്ഷവും ഏറ്റുമുട്ടിയതിന്റെ തിക്താനുഭവം സീസര്‍ കണ്ടതാണ്. ഇപ്പോള്‍ നബി തിരുമേനി നേരിട്ട് നേതൃത്വംനല്‍കുന്ന മുപ്പതിനായിരം മുസ്ലിംഭടന്‍മാര്‍ക്കെതിരെ ഒന്നോ രണ്ടോ ലക്ഷവുമായി രംഗത്തുവരാന്‍ സ്വാഭാവികമായും റോമാ തലവന്‍ ധൈര്യപ്പെട്ടില്ലെന്നതാണ് വാസ്തവം. ഇങ്ങനെ സീസറിന്റെ ഒഴിഞ്ഞുമാറ്റം നേടിക്കൊടുത്ത ധാര്‍മിക വിജയത്തില്‍ തല്‍ക്കാലം തൃപ്തിയടഞ്ഞ നബി(സ) ആ ഘട്ടത്തില്‍ തബൂക്കില്‍ നിന്ന് മുമ്പോട്ടുപോയി സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കാനിഷ്ടപ്പെട്ടില്ല. പകരം വിജയത്തിന്റെ അനുകൂലാന്തരീക്ഷത്തെ പരമാവധി രാഷ്ട്രീയ-സൈനിക നേട്ടങ്ങള്‍ക്കുപയോഗപ്പെടുത്തുന്നതിനാണ് മുന്‍ഗണന കൊടുത്തത്. അവിടുന്ന് ഇരുപത് ദിവസം തബൂക്കില്‍ താവളമടിച്ചു, റോമന്‍ സാമ്രാജ്യത്തിനും ഇസ്ലാമിക രാഷ്ട്രത്തിനും മധ്യത്തില്‍ കിടക്കുന്നതും അതുവരെ റോമന്‍ ആധിപത്യത്തിലിരുന്നതുമായ ഒട്ടേറെ ചെറു രാജ്യങ്ങളെ സൈനിക സമ്മര്‍ദത്തിലൂടെ, ഇസ്ലാമിക രാഷ്ട്രത്തിനു കപ്പം നല്‍കുന്നവരും വിധേയരുമാക്കി. ഇങ്ങനെ മുസ്ലിംരാഷ്ട്രത്തിന് ജിസ്യ നല്‍കാന്‍ സമ്മതിച്ചവരില്‍ യഥാക്രമം ദൂമതുല്‍ ജന്‍ദലിലെയും ഐലാത്തിലെയും, ക്രിസ്തീയ നേതാക്കളായ ഉകൈദിറുബ്നു അബ്ദില്‍മലികില്‍ കിന്‍ദിയും യൌഹന്നാനുബ്നു റുഅ്ബയും, മഖ്ന, ജര്‍ബാഅ്, അസ്റുഅ് എന്നിവിടങ്ങളിലെ ക്രൈസ്തവ തലവന്മാരും പെടുന്നു. ഇസ്ലാമിന്റെ അധികാര സീമ റോമന്‍സാമ്രാജ്യാതിര്‍ത്തിവരെ ചെന്നെത്തിയതാണിതിന്റെ ഫലം. അതേവരെ റോമാചക്രവര്‍ത്തിമാര്‍ അറേബ്യക്കെതിരെ ഉപയോഗപ്പെടുത്തിവന്ന അറബി ഗോത്രങ്ങളധികവും ഇപ്പോള്‍ റോമക്കാര്‍ക്കെതിരില്‍ മുസ്ലിംകളുടെ സഹായികളായി മാറുകയും ചെയ്തു. റോമന്‍ സാമ്രാജ്യവുമായി സുദീര്‍ഘമായൊരു വടംവലിയില്‍ ചെന്നുപെടുന്നതിന് മുമ്പെ ഇസ്ലാമിന് അറേബ്യയുടെമേല്‍ അതിന്റെ പിടിമുറുക്കാന്‍ വേണ്ടത്ര സാവകാശം ലഭിച്ചുവെന്നതായിരുന്നു സര്‍വപ്രധാനമായ നേട്ടം. പഴഞ്ചന്‍ ജാഹിലിയ്യത്തിന്റെ പുനഃസ്ഥാപനം സ്വപ്നംകണ്ടു നടന്ന പ്രഖ്യാപിത മുശ്രിക്കുകളുടെയും ഇസ്ലാമിന്റെ വേഷമിട്ട മുനാഫിഖുകളുടെയും നട്ടെല്ലൊടിച്ചുകളയാന്‍ തബൂക്കിലെ, യുദ്ധരഹിത വിജയംകൊണ്ട് സാധിച്ചു. ഇതുളവാക്കിയ അന്തിമ നൈരാശ്യം ഇസ്ലാമില്‍ അഭയം തേടുകയല്ലാതെ രക്ഷയില്ലെന്ന അവസ്ഥാവിശേഷത്തിലാണ് അവരിലധികം പേരെയും ചെന്നെത്തിച്ചത്. സത്യവിശ്വാസത്തിന്റെ മഹത്തായ അനുഗ്രഹം അവര്‍ക്ക് നേരിട്ട് അനുഭവവേദ്യമായില്ലെങ്കില്‍പോലും തങ്ങളുടെ ഭാവിതലമുറകള്‍ ഇസ്ലാമില്‍ പൂര്‍ണമായി ലയിച്ചുചേരുവാന്‍ അത് കാരണമായി. പിന്നീടും ശിര്‍ക്ക്-ജാഹിലിയ്യത്തുകളില്‍ ഒട്ടിപ്പിടിച്ചുനിന്നത് നാമമാത്ര ന്യൂനപക്ഷമായിരുന്നു. അവരാകട്ടെ, ദൈവനിര്‍ദിഷ്ടമായ ഇസ്ലാമിക സംസ്കരണ വിപ്ളവത്തിന്റെ വിജയപരിസമാപ്തിക്ക് പ്രതിബന്ധംനില്‍ക്കാന്‍ കെല്‍പില്ലാത്തവിധം അത്രയ്ക്ക് ദുര്‍ബലരും നിസ്സഹായരുമായിക്കഴിഞ്ഞിരുന്നുതാനും. 
പ്രശ്നങ്ങളും പ്രതിപാദ്യങ്ങളും
ഈ ചരിത്ര പശ്ചാത്തലം മുമ്പില്‍വെക്കുമ്പോള്‍ അന്ന് നിലവിലിരുന്നതും സൂറതുത്തൌബയില്‍ പരാമര്‍ശിക്കപ്പെട്ടതുമായ സുപ്രധാന പ്രശ്നങ്ങള്‍ നമുക്കെളുപ്പത്തില്‍ തിട്ടപ്പെടുത്താവുന്നതാണ്: I) അറേബ്യയുടെ ഭരണസംവിധാനം പൂര്‍ണമായും സത്യവിശ്വാസികളുടെ ഹസ്തത്തില്‍ അര്‍പ്പിതമാവുകയും പ്രതികൂല ശക്തികളെല്ലാം നിഷ്ക്രിയമാവുകയും ചെയ്തതിനാല്‍ അറേബ്യയെ ഒരു സമ്പൂര്‍ണ ഇസ്ലാമിക ഗേഹമാക്കുന്നതിനനിവാര്യമായ നയപരിപാടി വ്യക്തമായി മുന്നില്‍ വരേണ്ടതുണ്ടായിരുന്നു. ചുവടെ കൊടുത്ത വിധമാണത്് രൂപം നല്‍കപ്പെട്ടത്. a) അറേബ്യയില്‍നിന്ന്  ശിര്‍ക്കും ശിര്‍ക്ക്വ്യവസ്ഥിതിയും പാടെ വിപാടനം ചെയ്യപ്പെടണം. കാരണം, ഇസ്ലാമിന്റെ കേന്ദ്രം എന്നേക്കും കളങ്കമറ്റ ഇസ്ലാമിക കേന്ദ്രമായിത്തന്നെ നിലകൊള്ളേണ്ടതുണ്ട്. മറ്റൊരു ഘടകവും അതിന്റെ ഇസ്ലാമിക സ്വഭാവത്തില്‍ കളങ്കം ചാര്‍ത്തുകയോ വിപല്‍ഘട്ടത്തില്‍ ആഭ്യന്തരകുഴപ്പത്തിന് കളമൊരുക്കുകയോ ചെയ്യരുത്. ഈ ഉദ്ദേശ്യാര്‍ഥം മുശ്രിക്കുകളോട് വിമുക്തിപ്രഖ്യാപനവും അവരുമായി ഉടമ്പടികളവസാനിപ്പിച്ചതായുള്ള വിളംബരവും നടത്തപ്പെട്ടിരിക്കുന്നു. b) കഅ്ബയുടെ ഭരണനിയന്ത്രണം വിശ്വാസികളുടെ കൈയില്‍ വന്ന സ്ഥിതിക്ക് ഏകദൈവാരാധനക്കായി മാത്രം പണിതുയര്‍ത്തപ്പെട്ട ആ പുണ്യഭവനത്തില്‍ മുറക്ക് ശിര്‍ക്കും ബഹുദൈവാരാധനയും തുടരുന്നതും അതിന്റെ പരിപാലനം (തൌലിയത്ത്) മുശ്രിക്കുകളുടെ കൈകളിലിരിക്കുന്നതും ഒട്ടും ആശാസ്യമായിരുന്നില്ല. അതിനാല്‍ മേലില്‍ കഅ്ബാ പരിപാലനം ഏകദൈവവിശ്വാസികളുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ദൈവിക ഭവനത്തിന്റെ പരിസരങ്ങളില്‍ ശിര്‍ക്കിന്റെയും ജാഹിലിയ്യത്തിന്റെയും എല്ലാ ആചാരങ്ങളും ശക്തി പ്രയോഗിച്ച് തടയപ്പെടേണ്ടതാണെന്നും അനുശാസിക്കപ്പെട്ടു. മാത്രമല്ല, ഇബ്റാഹീം (അ) പണിത ഈ പവിത്ര ഭവനം ശിര്‍ക്കുകൊണ്ട് പങ്കിലമാക്കാന്‍ ഒരു സാധ്യതയും അവശേഷിക്കരുതെന്നതിനാല്‍ മേലാല്‍ മുശ്രിക്കുകള്‍ അതിനെ സമീപിക്കുന്നതുപോലും നിരോധിക്കപ്പെട്ടു. c) അറേബ്യയുടെ  നാഗരിക ജീവിതത്തില്‍ പഴഞ്ചന്‍ ജാഹിലിയ്യത്ത് വിട്ടേച്ചുപോയ ആചാരാവശിഷ്ടങ്ങള്‍, പുതിയ ഇസ്ലാമികാന്തരീക്ഷത്തില്‍ തുടര്‍ന്നുപോകുന്നത് ഒട്ടും അഭികാമ്യമായിരുന്നില്ല. അതിനാലവയുടെ നിര്‍മാര്‍ജനത്തിലേക്ക് മുസ്ലിംകളുടെ ശ്രദ്ധ തിരിച്ചുവിട്ടു. നസീഅ് സമ്പ്രദായം (യുദ്ധനിഷിദ്ധ മാസങ്ങളില്‍ മാറ്റംവരുത്തല്‍ ) ആയിരുന്നു പ്രസ്തുത ആചാരങ്ങളില്‍ ഏറ്റവും നികൃഷ്ടമായത്. ഈ ദുരാചാരത്തിന് നേരിട്ടുള്ള പ്രഹരമേല്‍പിച്ചുകൊണ്ട് മറ്റ് ജാഹിലിയ്യാ സമ്പ്രദായങ്ങളോടനുവര്‍ത്തിക്കേണ്ടുന്ന നയമെന്തെന്ന് മുസ്ലിംകളെ ധരിപ്പിക്കുകയുണ്ടായി. ii ) അറേബ്യയില്‍  ഇസ്ലാമിക ദൌത്യം പൂര്‍ണ വിജയം വരിച്ചതിനെതുടര്‍ന്ന് അറേബ്യക്ക് പുറത്ത് സത്യദീനിന്റെ സ്വാധീനവൃത്തം വിപുലപ്പെടുത്തുകയെന്ന സുപ്രധാനമായ രണ്ടാം ഘട്ടത്തിലേക്ക് പ്രസ്ഥാനം കാലെടുത്തുവെക്കുകയായിരുന്നു. ഇവിടെ റോമയുടെയും പേര്‍ഷ്യയുടെയും രാഷ്ട്രീയ ശക്തിയാണ് ഏറ്റവും വലിയ പ്രതിബന്ധമായിനിന്നത്. അതിനാല്‍ അറേബ്യയിലെ പ്രശ്നങ്ങളില്‍നിന്ന് മോചനം ലഭിച്ച ഉടന്‍ ആ പ്രബല ശക്തിയുമായി സംഘട്ടനം അനിവാര്യമായിത്തീര്‍ന്നു. കൂടുതല്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റ് അനിസ്ലാമിക രാഷ്ട്രീയ-നാഗരിക വ്യവസ്ഥകളുമായും ഏറ്റുമുട്ടേണ്ടിവരുമായിരുന്നു. ആകയാല്‍ അറേബ്യക്ക്  പുറത്ത് സത്യമതാവലംബികളല്ലാത്ത ജനവിഭാഗങ്ങള്‍ ഇസ്ലാമിന്റെ മേലധികാരം അംഗീകരിക്കാത്തപക്ഷം അവരുടെ സ്വേഛാധികാര വാഴ്ച അവസാനിപ്പിക്കണമെന്ന് മുസ്ലിംകള്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു. സത്യദീനില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും തീര്‍ച്ചയായും അവര്‍ക്കവകാശമുണ്ട്. എന്നാല്‍ ദൈവത്തിന്റെ ഭൂമിയില്‍ സ്വകല്‍പിത നിയമങ്ങള്‍ അടിച്ചേല്‍പിക്കാനോ മനുഷ്യസമൂഹങ്ങളുടെ ഭരണനിയന്ത്രണം കൈയിലൊതുക്കി, തങ്ങളുടെ വഴിപിഴച്ച വിശ്വാസാചാരങ്ങള്‍ തലമുറകളില്‍ ബലാല്‍ക്കാരം വെച്ചുകെട്ടാനോ അവര്‍ക്കവകാശമില്ല. ഇസ്ലാമിക രാഷ്ട്രത്തിന് വിധേയരായിരിക്കാമെന്നും ജിസ്യ നല്‍കിക്കൊള്ളാമെന്നും സമ്മതിച്ചശേഷം, സ്വന്തം വിശ്വാസമനുസരിച്ചുള്ള അബദ്ധ ജീവിതരീതികളവലംബിക്കാന്‍ അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടായിരിക്കും. അതിലുപരി ദൈവത്തിന്റെ സൃഷ്ടികളില്‍ സ്വന്തം ജീവിതവൈകൃതങ്ങള്‍ വെച്ചുകെട്ടാന്‍ അവരെ അനുവദിക്കുന്നതല്ല. iii ) മൂന്നാമത്തെ മുഖ്യ പ്രശ്നം മുനാഫിഖുകളായിരുന്നു. ഇതേവരെ താല്‍ക്കാലിക താല്‍പര്യങ്ങള്‍ പരിഗണിച്ച് അവരുടെ നേരെ അവഗണനയും വിട്ടുവീഴ്ചാനയവും കൈക്കൊള്ളുകയാണുണ്ടായത്. ഇപ്പോള്‍ ബാഹ്യഭീഷണികളുടെ സമ്മര്‍ദം മിക്കവാറും ഇല്ലാതായ സ്ഥിതിക്ക് മേലില്‍ അവരോട് സൌമ്യനയം അവലംബിക്കരുതെന്നാജ്ഞാപിക്കപ്പെട്ടു. തെളിഞ്ഞ സത്യനിഷേധികളോടെന്നപോലെ ഈ ഒളിഞ്ഞ നിഷേധികളോടും കര്‍ക്കശനയം അവലംബിക്കേണ്ടതാണ്. ഇതേ കര്‍ക്കശ നയമനുസരിച്ചായിരുന്നു തബൂക്ക് യുദ്ധസന്നാഹകാലത്ത് സുവൈലമിന്റെ വീട് അഗ്നിക്കിരയാക്കാന്‍ തിരുമേനി കല്‍പന കൊടുത്തത്. മുസ്ലിംകളെ യുദ്ധസംരംഭത്തില്‍നിന്ന് നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യംവെച്ച് ഒരു സംഘം കപടവിശ്വാസികള്‍ അവിടെ ഒത്തുകൂടുക പതിവായിരുന്നു. മസ്ജിദുള്ളിറാര്‍ തകര്‍ത്ത് തീവെച്ച് നശിപ്പിക്കാന്‍ കല്‍പിച്ചതും ഇതേ നയത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ, തബൂക്കില്‍നിന്ന് മടങ്ങിവന്ന ഉടന്‍ നബി(സ) ആദ്യമായി ചെയ്ത കാര്യം അതായിരുന്നു. iv ) യഥാര്‍ഥ വിശ്വാസികളില്‍ അപ്പോഴും കുറെയെല്ലാം കണ്ടുവന്നിരുന്ന ദൌര്‍ബല്യവും ധൈര്യക്ഷയവും അനിവാര്യമായും പരിഹരിക്കേണ്ടതുണ്ടായിരുന്നു. എന്തുകൊണ്ടെന്നാല്‍, ഇസ്ലാമിക പ്രസ്ഥാനം സാര്‍വലൌകിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. മുസ്ലിം അറേബ്യ തനിച്ച് അമുസ്ലിം ലോകത്തോടാകമാനം ഏറ്റുമുട്ടാന്‍പോകുന്ന ഈ നിര്‍ണായകഘട്ടത്തില്‍ വിശ്വാസദൌര്‍ബല്യത്തേക്കാള്‍ അപകടകരമായി ഒരു ആഭ്യന്തര വിപത്തും ഇസ്ലാമിക സംഘടനക്കുണ്ടാവാനില്ല. അതിനാല്‍ തബൂക്ക് യുദ്ധവേളയില്‍ ആലസ്യവും ധൈര്യക്ഷയവും കാണിച്ച ആളുകള്‍ അതികര്‍ക്കശമായ ആധിക്ഷേപത്തിനു വിധേയരായി. ന്യായമായ കാരണം കൂടാതെ യുദ്ധത്തില്‍ നിന്നൊഴിഞ്ഞുമാറിയവരുടെ ചെയ്തി, അവരുടെ വിശ്വാസവൈകല്യത്തിന്റെ പ്രത്യക്ഷ തെളിവാണെന്നും സമര്‍ഥിക്കപ്പെട്ടു. ഭാവിയില്‍ ദൈവവചനത്തിന്റെ ഉന്നമനാര്‍ഥമുള്ള ത്യാഗസമരങ്ങളും, ഇസ്ലാമും കുഫ്റും തമ്മിലുണ്ടാകുന്ന സംഘട്ടനവും തന്നെയാണ് സത്യവിശ്വാസം മാറ്റുരച്ചുനോക്കാനുള്ള സാക്ഷാല്‍ ഉരകല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു. സത്യാസത്യ സംഘട്ടനത്തില്‍ ഇസ്ലാമിന് വേണ്ടി ജീവനും ധനവും സമയവും അധ്വാനവും വിനിയോഗിക്കാതെ ഒഴിഞ്ഞുമാറുന്നവരുടെ വിശ്വാസംതന്നെ പരിഗണനീയമല്ല. ഈ വശത്തിലുള്ള വൈകല്യം മറ്റ് മതകര്‍മങ്ങള്‍ കൊണ്ടൊന്നും പരിഹരിക്കാവുന്നതുമല്ല. ഇത്രയും കാര്യങ്ങള്‍ മുമ്പില്‍വെച്ച് സൂറതുത്തൌബ പാരായണം ചെയ്യുന്ന പക്ഷം പ്രതിപാദ്യവിഷയങ്ങള്‍ എളുപ്പം മനസ്സിലാക്കാവുന്നതാണ്.
സൂക്തങ്ങളുടെ ആശയം
1- നിങ്ങളുമായി കരാറിലേര്പ്പെ ട്ടിരുന്ന ബഹുദൈവ വിശ്വാസികളോട് അല്ലാഹുവിനും അവന്റെ ദൂതന്നും ഇനിമേല്‍ ബാധ്യതയൊന്നുമില്ലെന്ന അറിയിപ്പാണിത്:
2- "നാലു മാസം നിങ്ങള്‍ നാട്ടില്‍ സ്വൈരമായി സഞ്ചരിച്ചുകൊള്ളുക." അറിയുക: നിങ്ങള്ക്ക്ങ അല്ലാഹുവെ തോല്പിരക്കാനാവില്ല. സത്യനിഷേധികളെ അല്ലാഹു മാനം കെടുത്തുകതന്നെ ചെയ്യും.
3- മഹത്തായ ഹജ്ജ് നാളില്‍ മുഴുവന്‍ മനുഷ്യര്ക്കു മായി അല്ലാഹുവും അവന്റെ ദൂതനും നല്കു്ന്ന അറിയിപ്പാണിത്. ഇനിമുതല്‍ അല്ലാഹുവിനും അവന്റെ ദുതന്നും ബഹുദൈവ വിശ്വാസികളോട് ഒരുവിധ ബാധ്യതയുമില്ല. അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്ക്ക്  ഉത്തമം. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: അല്ലാഹുവെ തോല്പി്ക്കാന്‍ നിങ്ങള്ക്കാിവില്ല. സത്യനിഷേധികള്ക്ക്  നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ നീ "സുവാര്ത്തു" അറിയിക്കുക.
4- എന്നാല്‍ ബഹുദൈവ വിശ്വാസികളില്നിുന്ന് നിങ്ങളുമായി കരാറിലേര്പ്പെ ടുകയും പിന്നെ അത് പാലിക്കുന്നതില്‍ വീഴ്ച വരുത്താതിരിക്കുകയും നിങ്ങള്ക്കെനതിരെ ആരെയും സഹായിക്കാതിരിക്കുകയും ചെയ്തവര്ക്ക്  ഇതു ബാധകമല്ല. അവരോടുള്ള കരാര്‍ അവയുടെ കാലാവധിവരെ നിങ്ങള്‍ പാലിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തുരന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
5- അങ്ങനെ യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ എവിടെ കണ്ടാലും കൊന്നുകളയുക. അവരെ പിടികൂടുകയും ഉപരോധിക്കുകയും ചെയ്യുക. എല്ലാ മര്മളസ്ഥാനങ്ങളിലും അവര്ക്കാ യി പതിയിരിക്കുക. അഥവാ, അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വുഹിക്കുകയും സകാത്ത് നല്കുാകയുമാണെങ്കില്‍ അവരെ അവരുടെ പാട്ടിനുവിട്ടേക്കുക. സംശയം വേണ്ട; അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.
6- ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്റെയടുത്ത് അഭയം തേടിവന്നാല്‍ അവന്ന് നീ അഭയം നല്കുക. അവന്‍ ദൈവവചനം കേട്ടറിയട്ടെ. പിന്നെ അവനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചുകൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
7- ആ ബഹുദൈവ വിശ്വാസികള്ക്ക്  അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും അടുക്കല്‍ കരാര്‍ നിലനില്ക്കു ന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തുവെച്ച് നിങ്ങളുമായി കരാര്‍ ചെയ്തവര്ക്കൊ ഴികെ. അവര്‍ നിങ്ങളോട് നന്നായി വര്ത്തി ക്കുകയാണെങ്കില്‍ നിങ്ങള്‍ അവരോടും നല്ലനിലയില്‍ വര്ത്തിിക്കുക. തീര്ച്ച്യായും അല്ലാഹു സൂക്ഷ്മത പുലര്ത്തു ന്നവരെയാണ് ഇഷ്ടപ്പെടുന്നത്.
8- അതെ 7ങ്ങനെ നിലനില്ക്കാ നാണ്? അവര്ക്ക്  നിങ്ങളെ കീഴ്പെടുത്താന്‍ സാധിച്ചാല്‍ നിങ്ങളുമായുള്ള കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ ഒന്നും അവര്‍ പരിഗണിക്കുകയില്ല. വാക്കുകള്‍ കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. എന്നാല്‍ അവരുടെ മനസ്സുകളത് നിരാകരിക്കും. അവരിലേറെപ്പേരും അധാര്മി്കരാണ്.
9- അവര്‍ തുച്ഛവിലയ്ക്ക് അല്ലാഹുവിന്റെ വചനങ്ങളെ വിറ്റു. അല്ലാഹുവിന്റെ മാര്ഗ്ത്തില്നിുന്ന് ജനത്തെ തടയുകയും ചെയ്തു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
10- സത്യവിശ്വാസിയുടെ കാര്യത്തില്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ അവര്‍ പരിഗണിക്കാറില്ല. അവര്‍ തന്നെയാണ് അതിക്രമികള്‍.
11- എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വലഹിക്കുകയും സകാത്ത് നല്കുശകയുമാണെങ്കില്‍ അവര്‍ നിങ്ങളുടെ ആദര്ശലസഹോദരങ്ങളാണ്. കാര്യം മനസ്സിലാക്കുന്ന ജനത്തിനായി നാം നമ്മുടെ പ്രമാണങ്ങള്‍ വിശദീകരിക്കുകയാണ്.
12- അഥവാ, അവര്‍ കരാര്‍ ചെയ്തശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ മതത്തെ അവഹേളിക്കുകയുമാണെങ്കില്‍ സത്യനിഷേധത്തിന്റെ തലതൊട്ടപ്പന്മാരോട് നിങ്ങള്‍ യുദ്ധം ചെയ്യുക. കാരണം അവരുടെ പ്രതിജ്ഞകള്ക്ക്ോ ഒരര്ഥമവുമില്ല; തീര്ച്ചത. ഒരുവേള അവര്‍ വിരമിച്ചെങ്കിലോ.
13- തങ്ങളുടെ കരാറുകള്‍ ലംഘിക്കുകയും ദൈവദൂതനെ നാടുകടത്താന്‍ മുതിരുകയും ചെയ്ത ജനത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ? അവരാണല്ലോ ആദ്യം യുദ്ധം ആരംഭിച്ചത്. എന്നിട്ടും നിങ്ങളവരെ പേടിക്കുകയോ? എന്നാല്‍ ഭയപ്പെടാന്‍ കൂടുതല്‍ അര്ഹകന്‍ അല്ലാഹുവാണ്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍!
14- നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകള്കൊുണ്ട് അല്ലാഹു അവരെ ശിക്ഷിക്കും. അവരെ അവന്‍ നാണം കെടുത്തും. അവര്ക്കെ തിരെ നിങ്ങളെ സഹായിക്കും. അങ്ങനെ സത്യവിശ്വാസികളുടെ മനസ്സുകള്ക്ക്ു അവന്‍ സ്വസ്ഥത നല്കുംര.
15- അവരുടെ മനസ്സുകളിലെ വെറുപ്പ് അവന്‍ തുടച്ചുനീക്കും. അല്ലാഹു അവനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്.
16- നിങ്ങളില്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ സമരം നടത്തുകയും, അല്ലാഹുവിനെയും അവന്റെ ദൂതനെയും സത്യവിശ്വാസികളെയുമല്ലാതെ ആരെയും രഹസ്യകൂട്ടാളികളായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ആരെന്ന് അല്ലാഹു വേര്തികരിച്ചെടുത്തിട്ടല്ലാതെ നിങ്ങളെ വെറുതെ വിട്ടേക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ ചെയ്യുന്നതൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.
17- ബഹുദൈവ വിശ്വാസികള്‍ സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിരിക്കെ അവര്ക്ക്് അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കാന്‍ ഒരവകാശവുമില്ല. അവരുടെ പ്രവര്ത്ത നങ്ങളൊക്കെയും പാഴായിരിക്കുന്നു. നരകത്തീയിലവര്‍ നിത്യവാസികളായിരിക്കും.
18- അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്കാരം നിഷ്ഠയോടെ നിര്വയഹിക്കുകയും സകാത്ത് നല്കുകകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്വകഴി പ്രാപിച്ചവരായേക്കാം.
19- തീര്ഥാചടകന് വെള്ളം കുടിക്കാന്‍ കൊടുക്കുന്നതിനെയും മസ്ജിദുല്‍ ഹറാം പരിപാലിക്കുന്നതിനെയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും ദൈവമാര്ഗ്ത്തില്‍ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവര്ത്തകനങ്ങളെപ്പോലെയാക്കുകയാണോ നിങ്ങള്‍? അല്ലാഹുവിന്റെ അടുക്കല്‍ അവ രണ്ടും ഒരേപോലെയല്ല. അല്ലാഹു അക്രമികളായ ജനത്തെ നേര്വകഴിയിലാക്കുകയില്ല.
20- സത്യവിശ്വാസം സ്വീകരിക്കുകയും സ്വന്തം നാട് വെടിയുകയും അല്ലാഹുവിന്റെ മാര്ഗിത്തില്‍ ദേഹംകൊണ്ടും ധനംകൊണ്ടും സമരം നടത്തുകയും ചെയ്യുന്നവര്‍ അല്ലാഹുവിങ്കല്‍ ഉന്നതസ്ഥാനീയരാണ്. വിജയം വരിക്കുന്നവരും അവര്‍ തന്നെ.
21- അവരുടെ നാഥന്‍ അവരെ തന്നില്‍ നിന്നുള്ള കാരുണ്യത്തെയും തൃപ്തിയെയും സ്വര്ഗീിയാരാമങ്ങളെയും സംബന്ധിച്ച ശുഭവാര്ത്തന അറിയിക്കുന്നു. അവര്ക്കങവിടെ അനശ്വരമായ സുഖാനുഭൂതികളുണ്ട്.
22- അവരതില്‍ നിത്യവാസികളായിരിക്കും. തീര്ച്നുയായും അല്ലാഹുവിന്റെ പക്കല്‍ മഹത്തായ പ്രതിഫലമാണുള്ളത്.
23- വിശ്വസിച്ചവരേ, നിങ്ങള്‍ സ്വന്തം പിതാക്കളെയും സഹോദരങ്ങളെയും നിങ്ങളുടെ രക്ഷാധികാരികളാക്കരുത്; അവര്‍ സത്യവിശ്വാസത്തെക്കാള്‍ സത്യനിഷേധത്തെ സ്നേഹിക്കുന്നവരെങ്കില്‍! നിങ്ങളിലാരെങ്കിലും അവരെ രക്ഷാധികാരികളാക്കുകയാണെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.
24- പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്ക്കേകറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്ക്ക്പ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്ഗ്ത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്പ്ന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്വിഴിയിലാക്കുകയില്ല.
25- അല്ലാഹു നിങ്ങളെ നിരവധി സന്ദര്ഭ്ങ്ങളില്‍ സഹായിച്ചിട്ടുണ്ട്. ഹുനയ്ന്‍ യുദ്ധദിനത്തിലും. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ദുരഭിമാനികളാക്കി. എന്നാല്‍ ആ സംഖ്യാധിക്യം നിങ്ങള്ക്കൊെട്ടും നേട്ടമുണ്ടാക്കിയില്ല. ഭൂമി വളരെ വിശാലമായിരിക്കെ തന്നെ അത് പറ്റെ ഇടുങ്ങിയതായി നിങ്ങള്ക്കുിതോന്നി. അങ്ങനെ നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
26- പിന്നീട് അല്ലാഹു തന്റെ ദൂതന്നും സത്യവിശ്വാസികള്ക്കും  തന്നില്‍ നിന്നുള്ള സമാധാനം സമ്മാനിച്ചു. നിങ്ങള്ക്ക്യ കാണാനാവാത്ത കുറേ പോരാളികളെ ഇറക്കിത്തന്നു. സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതുതന്നെയാണ് സത്യനിഷേധികള്ക്കുഷള്ള പ്രതിഫലം.
27- പിന്നെ അതിനുശേഷം അല്ലാഹു താനിച്ഛിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു.
28- വിശ്വസിച്ചവരേ, ബഹുദൈവ വിശ്വാസികള്‍ അവിശുദ്ധരാണ്. അതിനാല്‍ ഇക്കൊല്ലത്തിനുശേഷം അവര്‍ മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ദാരിദ്യ്രം വന്നേക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍ അറിയുക: അല്ലാഹു ഇച്ഛിക്കുന്നുവെങ്കില്‍ തന്റെ അനുഗ്രഹത്താല്‍ നിങ്ങള്ക്ക്മ അവന്‍ സമൃദ്ധി വരുത്തും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
29- വേദക്കാരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും അല്ലാഹുവും അവന്റെ ദൂതനും വിലക്കിയത് നിഷിദ്ധമായി ഗണിക്കാത്തവരും സത്യമതത്തെ ജീവിത വ്യവസ്ഥയായി സ്വീകരിക്കാത്തവരുമായ ജനത്തോട് യുദ്ധം ചെയ്യുക. അവര്‍ വിധേയരായി കയ്യോടെ ജിസ്യത നല്കുംടവരെ.
30- യഹൂദര്‍ പറയുന്നു, ഉസൈര്‍ ദൈവപുത്രനാണെന്ന്. ക്രൈസ്തവര്‍ പറയുന്നു, മിശിഹാ ദൈവപുത്രനാണെന്ന്. ഇതെല്ലാം അവരുടെ വാചകക്കസര്ത്തു കള്‍ മാത്രമാണ്. നേരത്തെ സത്യത്തെ നിഷേധിച്ചവരെപ്പോലെത്തന്നെയാണ് ഇവരും സംസാരിക്കുന്നത്. അല്ലാഹു അവരെ ശപിക്കട്ടെ. എങ്ങോട്ടാണ് അവര്‍ വഴിവിട്ട് പോയിക്കൊണ്ടിരിക്കുന്നത്?
31- അവര്‍ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെ ദൈവങ്ങളാക്കി സ്വീകരിച്ചു. മര്യെമിന്റെ മകന്‍ മസീഹിനെയും. എന്നാല്‍ ഇവരൊക്കെ ഒരേയൊരു ദൈവത്തിന് വഴിപ്പെടാനല്ലാതെ കല്പിലക്കപ്പെട്ടിരുന്നില്ല. അവനല്ലാതെ ദൈവമില്ല. അവര്‍ പങ്കുചേര്ക്കുന്നവയില്‍ നിന്നൊക്കെ എത്രയോ വിശുദ്ധനാണ് അവന്‍.
32- തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താനാണ് അവരുദ്ദേശിക്കുന്നത്. എന്നാല്‍ അല്ലാഹു തന്റെ പ്രകാശം പൂര്ണ്തയിലെത്തിക്കാതിരിക്കില്ല. സത്യനിഷേധികള്ക്ക്  അതെത്ര തന്നെ അരോചകമാണെങ്കിലും!
33- അവനാണ് തന്റെ ദൂതനെ സന്മാര്ഗിവും സത്യവ്യവസ്ഥയുമായി നിയോഗിച്ചത്. അത് മറ്റെല്ലാ ജീവിത വ്യവസ്ഥകളെയും അതിജയിക്കാന്‍. ബഹുദൈവ വിശ്വാസികള്ക്ക്മ അതെത്ര തന്നെ അനിഷ്ടകരമാണെങ്കിലും!
34- വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്ഗതത്തില്‍ നിന്ന് തടയുന്നവരും. സ്വര്ണിവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്ത്തു" അറിയിക്കുക.
35- നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്ശ്വയഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: "ഇതാണ് നിങ്ങള്‍ നിങ്ങള്ക്കാ യി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക."
36- ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്ഥ  നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക. ബഹുദൈവ വിശ്വാസികള്‍ എവ്വിധം ഒറ്റക്കെട്ടായി നിങ്ങളോട് യുദ്ധം ചെയ്യുന്നുവോ അവ്വിധം നിങ്ങളും ഒന്നായി അവരോട് യുദ്ധം ചെയ്യുക. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്.
37- യുദ്ധം വിലക്കിയ മാസങ്ങളില്‍ മാറ്റം വരുത്തുന്നത് കടുത്ത സത്യനിഷേധമാണ്. അതുവഴി ആ സത്യനിഷേധികള്‍ കൂടുതല്‍ വലിയ വഴികേടിലകപ്പെടുന്നു. ചില കൊല്ലങ്ങളിലവര്‍ യുദ്ധം അനുവദനീയമാക്കുന്നു. മറ്റുചില വര്ഷ്ങ്ങളിലത് നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയ മാസങ്ങളുടെ എണ്ണം ഒപ്പിക്കാനാണിത്. അങ്ങനെ അല്ലാഹു വിലക്കിയതിനെ അവര്‍ അനുവദനീയമാക്കുന്നു. അവരുടെ ഈ ദുഷ്ചെയ്തികള്‍ അവര്ക്ക്  ആകര്ഷികമായി തോന്നുന്നു. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്വ ഴിയിലാക്കുകയില്ല.
38- വിശ്വസിച്ചവരേ, നിങ്ങള്ക്കെകന്തുപറ്റി? അല്ലാഹുവിന്റെ മാര്ഗേത്തില്‍ ഇറങ്ങിത്തിരിക്കുകയെന്നു പറയുമ്പോള്‍ നിങ്ങള്‍ ഭൂമിയോട് അള്ളിപ്പിടിക്കുകയാണല്ലോ. പരലോകത്തെക്കാള്‍ ഐഹികജീവിതംകൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കയാണോ? എന്നാല്‍ പരലോകത്തെ അപേക്ഷിച്ച് ഐഹികജീവിത വിഭവം നന്നെ നിസ്സാരമാണ്.
39- നിങ്ങള്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ ഇറങ്ങിത്തിരിക്കുന്നില്ലെങ്കില്‍ അല്ലാഹു നിങ്ങള്ക്കുന നോവേറിയ ശിക്ഷ നല്കുംത. നിങ്ങള്ക്കുുപകരം മറ്റൊരു ജനതയെ കൊണ്ടുവരികയും ചെയ്യും. അല്ലാഹുവിന് ഒരു ദ്രോഹവും വരുത്താന്‍ നിങ്ങള്ക്കാവവില്ല. അല്ലാഹു എല്ലാ കാര്യങ്ങള്ക്കും  കഴിവുറ്റവനാണ്.
40- നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ തീര്ച്ചുയായും അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കിയ സന്ദര്ഭടത്തിലാണത്. അദ്ദേഹം രണ്ടാളു 15കളില്‍ ഒരുവനാവുകയും ഇരുവരും ഗുഹ 16യിലായിരിക്കുകയും ചെയ്തപ്പോള്‍. അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: "ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്." അന്നേരം അല്ലാഹു തന്നില്‍ നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്ക്കു  കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു. ഒപ്പം സത്യനിഷേധികളുടെ വചനത്തെ അവന്‍ പറ്റെ പതിതമാക്കി. അല്ലാഹുവിന്റെ വചനം തന്നെയാണ് അത്യുന്നതം. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.
41- നിങ്ങള്‍ സാധന സാമഗ്രികള്‍ കൂടിയവരായാലും കുറഞ്ഞവരായാലും ഇറങ്ങിപ്പുറപ്പെടുക. നിങ്ങളുടെ ദേഹംകൊണ്ടും ധനംകൊണ്ടും ദൈവമാര്ഗപത്തില്‍ സമരംചെയ്യുക. അതാണ് നിങ്ങള്ക്കു ത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!
42- ലക്ഷ്യം തൊട്ടടുത്തതും യാത്ര പ്രയാസരഹിതവുമാണെങ്കില്‍ അവര്‍ നിന്നെ അനുഗമിക്കുമായിരുന്നു. എന്നാല്‍ ലക്ഷ്യം വിദൂരവും വഴി വിഷമകരവുമായി അവര്ക്ക്  തോന്നി. അതിനാല്‍ അവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്തു പറയും: "ഞങ്ങള്ക്ക്ന സാധിച്ചിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുമായിരുന്നു." സത്യത്തിലവര്‍ തങ്ങളെത്തന്നെയാണ് നശിപ്പിക്കുന്നത്. അല്ലാഹുവിനറിയാം; അവര്‍ കള്ളം പറയുന്നവരാണെന്ന്.
43- അല്ലാഹു നിനക്ക് മാപ്പേകിയിരിക്കുന്നു. അവരില്‍ സത്യം പറഞ്ഞവര്‍ ആരെന്ന് നിനക്ക് വ്യക്തമാവുകയും കള്ളം പറഞ്ഞവരെ തിരിച്ചറിയുകയും ചെയ്യുംവരെ നീ അവര്ക്ക്മ വിട്ടുനില്ക്കാുന്‍ അനുവാദം നല്കി്യതെന്തിന്?
44- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യുന്നതില്നിന്ന് വിട്ടുനില്ക്കാംന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ ആരെന്ന് നന്നായറിയുന്നവനാണ് അല്ലാഹു.
45- അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവരും മനസ്സില്‍ സംശയമുള്ളവരും മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. അവര്‍ സംശയാലുക്കളായി അങ്ങുമിങ്ങും ആടിക്കളിക്കുന്നവരാണ്.
46- അവര്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ ഇറങ്ങി പുറപ്പെടാന്‍ യഥാര്ഥുത്തില്താന്നെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതിനായി സജ്ജമാക്കേണ്ട സാമഗ്രികളൊക്കെ ഒരുക്കിവെക്കുമായിരുന്നു. എന്നാല്‍ അവര്‍ ഇറങ്ങിപ്പുറപ്പെടുന്നത് അല്ലാഹുവിന് അനിഷ്ടകരമായിരുന്നു. അതിനാല്‍ അവനവരെ തടഞ്ഞുനിര്ത്തി . അവരോടിങ്ങനെ പറയുകയും ചെയ്തു: ‎‎"ഇവിടെ ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക."
47- അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പുറപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങള്ക്കനവര്‍ കൂടുതല്‍ വിപത്തുകള്‍ വരുത്തിവെക്കുമായിരുന്നു. നിങ്ങള്ക്ക്വ നാശം വരുത്താനായി അവര്‍ നിങ്ങള്ക്കിങടയില്‍ ഓടിനടക്കുമായിരുന്നു. നിങ്ങളുടെ കൂട്ടത്തില്‍ അവര്ക്ക്  ചെവികൊടുക്കുന്നവരുമുണ്ടല്ലോ. അക്രമികളെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.
48- ഇതിനു മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കെതിരെ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. എന്നിട്ടും അവര്ക്ക്ത അനിഷ്ടകരമായിരിക്കെത്തന്നെ സത്യം വന്നെത്തി. അല്ലാഹുവിന്റെ വിധി പുലരുകയും ചെയ്തു.
49- അവരില്‍ ഇങ്ങനെ പറയുന്നവരുണ്ട്: "എനിക്ക് ഇളവ് അനുവദിച്ചാലും. എന്നെ കുഴപ്പത്തില്‍ പെടുത്താതിരുന്നാലും." അറിയുക: കുഴപ്പത്തില്‍ തന്നെയാണ് അവര്‍ വീണിരിക്കുന്നത്. തീര്ച്ച യായും നരകം സത്യനിഷേധികളെ വലയം ചെയ്യും.
50- നിനക്കു വല്ല നേട്ടവും കിട്ടിയാല്‍ അതവരെ ദുഃഖിതരാക്കും. നിനക്കു വല്ല വിപത്തും വന്നാല്‍, അവര്‍ പറയും: "ഞങ്ങള്‍ നേരത്തെ തന്നെ ഞങ്ങളുടെ കാര്യം കൈക്കലാക്കിയിരിക്കുന്നു." അങ്ങനെ ആഹ്ളാദത്തോടെ അവര്‍ പിന്തിരിഞ്ഞുപോവുകയും ചെയ്യും.
51- പറയുക: അല്ലാഹു ഞങ്ങള്ക്ക്ര വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ രക്ഷകന്‍. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്പ്പി ച്ചുകൊള്ളട്ടെ.
52- പറയുക: രണ്ടു നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ മറ്റെന്തെങ്കിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതിതാണ്: നേരിട്ടിടപെട്ടോ, ഞങ്ങളുടെ കയ്യാലോ അല്ലാഹു നിങ്ങളെ ശിക്ഷിക്കും. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. നിങ്ങളോടൊപ്പം ഞങ്ങളും കാത്തിരിക്കാം. 
53- പറയുക: നിങ്ങള്‍ സ്വമനസ്സാലോ പരപ്രേരണയാലോ ചെലവഴിച്ചുകൊള്ളുക. എങ്ങനെയായാലും നിങ്ങളില്നി ന്നത് സ്വീകരിക്കുന്നതല്ല. കാരണം, നിങ്ങള്‍ അധാര്മിാകരായ ജനതയാണെന്നതു തന്നെ.
54- അവരുടെ പക്കല്നി ന്ന് അവരുടെ ദാനം സ്വീകരിക്കാതിരിക്കാന്‍ കാരണം ഇതു മാത്രമാണ്: അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും തള്ളിപ്പറയുന്നു; മടിയന്മാരായല്ലാതെ അവര്‍ നമസ്കാരത്തിനെത്തുന്നില്ല. വെറുപ്പോടെയല്ലാതെ ധനം ചെലവഴിക്കുന്നുമില്ല.
55- അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ ഐഹികജീവിതത്തില്‍ തന്നെ അവരെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. സത്യനിഷേധികളായിരിക്കെ അവര്‍ ജീവന്‍ വെടിയണമെന്നും.
56- അവര്‍ അല്ലാഹുവിന്റെ പേരിലിങ്ങനെ സത്യം ചെയ്യുന്നു: "തീര്ച്ച്യായും ഞങ്ങള്‍ നിങ്ങളില്പെേട്ടവര്‍ തന്നെയാണ്." യഥാര്ഥരത്തില്‍ അവര്‍ നിങ്ങളില്പെുട്ടവരല്ല. മറിച്ച്, നിങ്ങളെ പേടിച്ചുകഴിയുന്ന ജനമാണവര്‍.
57- ഏതെങ്കിലും അഭയസ്ഥാനമോ ഗുഹകളോ ഒളിഞ്ഞിരിക്കാനുള്ള ഇടമോ കണ്ടെത്തുകയാണെങ്കില്‍ അവര്‍ പിന്തിരിഞ്ഞ് അങ്ങോട്ട് വിരണ്ടോടുമായിരുന്നു.
58- ദാനധര്മതങ്ങളുടെ വിതരണ കാര്യത്തില്‍ നിന്നെ വിമര്ശിയക്കുന്നവര്‍ അക്കൂട്ടത്തിലുണ്ട്. അതില്നിിന്ന് എന്തെങ്കിലും കിട്ടിയാല്‍ അവര്‍ തൃപ്തരാകും. കിട്ടിയില്ലെങ്കിലോ കോപാകുലരാവും.
59- അവര്‍ അല്ലാഹുവും അവന്റെ ദൂതനും നല്കിുയതില്‍ തൃപ്തിയടയുകയും എന്നിട്ടിങ്ങനെ പറയുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ: ‎‎"ഞങ്ങള്ക്ക്ങ അല്ലാഹു മതി. അല്ലാഹുവിന്റെ അനുഗ്രഹത്തില്നിയന്ന് അവനും അവന്റെ ദൂതനും ഞങ്ങള്ക്ക്  ഇനിയും നല്കും്. ഞങ്ങള്‍ അല്ലാഹുവില്‍ മാത്രം പ്രതീക്ഷയര്പ്പി്ച്ചവരാണ്."
60- സകാത്ത് ദരിദ്രര്ക്കും  അഗതികള്‍ക്കും അതിന്റെ ജോലിക്കാര്ക്കുംന മനസ്സിണങ്ങിയവര്ക്കും  അടിമ മോചനത്തിനും കടംകൊണ്ട് വലഞ്ഞവര്ക്കും  ദൈവമാര്ഗ്ത്തില്‍ വിനിയോഗിക്കാനും വഴിപോക്കര്ക്കുംി മാത്രമുള്ളതാണ്. അല്ലാഹുവിന്റെ നിര്ണതയമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
61- നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്ക്ക്ു ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്പ്പിതക്കുന്നു. നിങ്ങളില്‍ സത്യവിശ്വാസം സ്വീകരിച്ചവര്ക്ക്  അദ്ദേഹം മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന്റെ ദൂതനെ ദ്രോഹിക്കുന്നവര്ക്ക്ഹ നോവേറിയ ശിക്ഷയുണ്ട്.
62- നിങ്ങളെ പ്രീതിപ്പെടുത്താനായി നിങ്ങളോടവര്‍ അല്ലാഹുവിന്റെ പേരില്‍ സത്യംചെയ്തു പറയുന്നു. എന്നാല്‍ അവര്‍ പ്രീതിപ്പെടുത്താന്‍ ഏറെ അര്ഹശര്‍ അല്ലാഹുവും അവന്റെ ദൂതനുമാകുന്നു. അവര്‍ സത്യവിശ്വാസികളെങ്കില്‍!
63- അവര്ക്കവറിയില്ലേ; ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും എതിരിടുന്നുവെങ്കില്‍ അവന്നുണ്ടാവുക നരകത്തീയാണെന്ന്. അവനവിടെ നിത്യവാസിയായിരിക്കും. അത് അത്യന്തം അപമാനകരംതന്നെ.
64- കപടവിശ്വാസികള്‍ ഭയപ്പെടുന്നു, തങ്ങളുടെ മനസ്സിലുള്ളത് അവരെ അറിയിക്കുന്ന വല്ല അധ്യായവും അവരെപ്പറ്റി അവതീര്ണകമായേക്കുമോയെന്ന്. പറയുക: നിങ്ങള്‍ പരിഹസിച്ചുകൊള്ളുക. നിങ്ങള്‍ പേടിച്ചുകൊണ്ടിരിക്കുന്ന അക്കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
65- നീ അവരോട് അതേപ്പറ്റി ചോദിച്ചാല്‍ അവര്‍ പറയും: "ഞങ്ങള്‍ കളിയും തമാശയും പറയുക മാത്രമായിരുന്നു." ചോദിക്കുക: "അല്ലാഹുവെയും അവന്റെ വചനങ്ങളെയും ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരുന്നത്?"
66- ഇനി നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. തീര്ച്ചിയായും നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചശേഷം അതിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തിന് നാം മാപ്പ് നല്കിതയാലും മറ്റൊരു വിഭാഗത്തെ ശിക്ഷിക്കുക തന്നെ ചെയ്യും. കാരണം അവര്‍ കൊടുംകുറ്റവാളികളാണ്.
67- കപടവിശ്വാസികളായ സ്ത്രീകളും പുരുഷന്മാരും ഒരേ തരക്കാര്‍ തന്നെ. അവര്‍ തിന്മ കല്പിപക്കുന്നു. നന്മ വിലക്കുന്നു. അവര്‍ ധനം നല്ല മാര്ഗശത്തില്‍ ചെലവഴിക്കാതെ തങ്ങളുടെ കൈകള്‍ മുറുക്കിപ്പിടിക്കുന്നു. അവര്‍ അല്ലാഹുവെ മറന്നു. അതിനാല്‍ അവന്‍ അവരെയും മറന്നു. സംശയമില്ല; കപടവിശ്വാസികള്‍ അധാര്മിലകര്‍ തന്നെ.
68- കപടവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്കുംക സത്യനിഷേധികള്ക്കും  അല്ലാഹു നരകത്തീ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്ക്കനതുമതി. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവര്ക്ക്  നിത്യമായ ശിക്ഷയുണ്ട്.
69- നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെയാണ് നിങ്ങളും. എന്നാല്‍ അവര്‍ നിങ്ങളേക്കാള്‍ കരുത്തന്മാരായിരുന്നു. കൂടുതല്‍ മുതലും മക്കളുമുള്ളവരും. അങ്ങനെ തങ്ങളുടെ വിഹിതംകൊണ്ട് തന്നെ അവര്‍ സുഖമാസ്വദിച്ചു. നിങ്ങളുടെ മുന്ഗാ്മികള്‍ തങ്ങളുടെ വിഹിതംകൊണ്ട് സുഖമാസ്വദിച്ചപോലെ ഇപ്പോള്‍ നിങ്ങളും നിങ്ങളുടെ വിഹിതമുപയോഗിച്ച് സുഖിച്ചു. അവര്‍ അധര്മളങ്ങളില്‍ ആണ്ടിറങ്ങിയപോലെ നിങ്ങളും ആണ്ടിറങ്ങി. ഇഹത്തിലും പരത്തിലും അവരുടെ പ്രവര്ത്തിനങ്ങളൊക്കെയും പാഴായിരിക്കുന്നു. അവര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍.
70- ഇവരുടെ മുന്ഗാ്മികളുടെ വൃത്താന്തം ഇവര്ക്ക്  വന്നെത്തിയിട്ടില്ലേ? നൂഹിന്റെയും ആദിന്റെയും സമൂദിന്റെയും സമുദായങ്ങളുടെയും ഇബ്റാഹീമിന്റെ ജനതയുടെയും മദ്യന്കാുരുടെയും കീഴ്മേല്‍ മറിക്കപ്പെട്ട നാടുകളുടെയും കഥ! അവരിലേക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരെ സമീപിച്ചു. അപ്പോള്‍ അല്ലാഹു അവരോട് ഒരു ദ്രോഹവും കാണിച്ചില്ല. എന്നാല്‍ അവര്‍ തങ്ങളെത്തന്നെ ദ്രോഹിക്കുകയായിരുന്നു.
71- സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ പരസ്പരം സഹായികളാണ്. അവര്‍ നന്മ കല്പിരക്കുന്നു. തിന്മ തടയുന്നു. നമസ്കാരം നിഷ്ഠയോടെ നിര്വിഹിക്കുന്നു. സകാത്ത് നല്കുരന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീര്ച്ചല.
72- സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്ക്ക്യ അല്ലാഹു താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരവിടെ സ്ഥിരവാസികളായിരിക്കും. നിത്യവാസത്തിനുള്ള ആ സ്വര്ഗീ യാരാമങ്ങളില്‍ അവര്ക്ക്  ശ്രേഷ്ഠമായ പാര്പ്പി ടങ്ങളുണ്ട്; സര്വോഗപരി അല്ലാഹുവിന്റെ നിറഞ്ഞ പ്രീതിയും. അതെത്ര മഹത്തരം! ഉജ്ജ്വലമായ വിജയവും അതുതന്നെ.
73- നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുക. അവരോട് പരുഷമായി പെരുമാറുക. അവരെത്തുക നരകത്തീയിലാണ്. അതെത്ര ചീത്ത സങ്കേതം!
74- തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നു. എന്നാല്‍ ഉറപ്പായും അവര്‍ സത്യനിഷേധത്തിന്റെ വാക്ക് ഉരുവിട്ടിരിക്കുന്നു. ഇസ്ലാം സ്വീകരിച്ചശേഷം അവര്‍ സത്യനിഷേധികളായി. തങ്ങള്ക്കുട ചെയ്യാനാവാത്ത ചിലത് പ്രവര്ത്തി്ക്കാന്‍ മുതിരുകയും ചെയ്തു. എന്നാല്‍ അവരുടെ ഈ ശത്രുതക്കൊക്കെയും കാരണം അല്ലാഹുവും അവന്റെ ദൂതനും ദൈവാനുഗ്രഹത്താല്‍ അവര്ക്ക്  സുഭിക്ഷത നല്കിെയതുമാത്രമാണ്. ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അതാണവര്ക്ക്ു നല്ലത്. അഥവാ, അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവര്ക്ക്  നോവേറിയ ശിക്ഷ നല്കും . ഇവിടെ ഭൂമിയിലും അവര്ക്ക്  ഒരു രക്ഷകനോ സഹായിയോ ഉണ്ടാവുകയില്ല.
75- അല്ലാഹു തന്റെ ഔദാര്യത്താല്‍ തങ്ങള്ക്ക്യ സമ്പത്ത് നല്കുഭകയാണെങ്കില്‍ തീര്ച്ച യായും തങ്ങള്‍ ദാനം ചെയ്യുമെന്നും സച്ചരിതരിലുള്പ്പെ ടുമെന്നും അല്ലാഹുവോട് കരാര്‍ ചെയ്തവരും അവരിലുണ്ട്.
76- അങ്ങനെ അല്ലാഹു അവര്ക്ക്് തന്റെ ഔദാര്യത്താല്‍ സമ്പത്ത് നല്കിയ. എന്നാല്‍ അവരതില്‍ പിശുക്കു കാണിക്കുകയും പ്രതിജ്ഞ പാലിക്കാതെ പിന്മാറുകയുമാണുണ്ടായത്.
77- അതേ തുടര്ന്ന്  അല്ലാഹു അവരുടെ മനസ്സുകളില്‍ കപടത കുടിയിരുത്തി. അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെയും അതായിരിക്കും അവരുടെ അവസ്ഥ. അല്ലാഹുവോട് അവര്‍ ചെയ്ത പ്രതിജ്ഞ ലംഘിച്ചതിനാലും അവര്‍ കള്ളം പറഞ്ഞുകൊണ്ടിരുന്നതിനാലുമാണിത്.
78- അവരുടെ രഹസ്യവും ഗൂഢാലോചനകളുമെല്ലാം അല്ലാഹു അറിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കിയിട്ടില്ലേ? തീര്ച്ചരയായും അഭൌതിക കാര്യങ്ങള്‍ അറിയുന്നവനാണ് അല്ലാഹുവെന്നും?
79- സ്വമനസ്സാലെ ദാനധര്മവങ്ങള്‍ ചെയ്യുന്ന സത്യവിശ്വാസികളെയും സ്വന്തം അധ്വാനമല്ലാതൊന്നും ദൈവമാര്ഗ്ത്തിലര്പ്പി ക്കാനില്ലാത്തവരെയും പഴിപറയുന്നവരാണവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹാസ്യരാക്കിയിരിക്കുന്നു. അവര്ക്ക്  നോവേറിയ ശിക്ഷയുമുണ്ട്.
80- നീ അവര്ക്കു്വേണ്ടി മാപ്പപേക്ഷിക്കുകയോ അപേക്ഷിക്കാതിരിക്കുകയോ ചെയ്യുക. നീ അവര്ക്കുപവേണ്ടി എഴുപതു പ്രാവശ്യം പാപമോചനത്തിനു പ്രാര്ഥി്ച്ചാലും അല്ലാഹു അവര്ക്ക്ണ പൊറുത്തുകൊടുക്കുകയില്ല. കാരണം അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണവര്‍. അധാര്മിവകരായ ആളുകളെ അല്ലാഹു നേര്വവഴിയിലാക്കുകയില്ല.
81- ദൈവദൂതനെ ധിക്കരിച്ച് യുദ്ധത്തില്നി്ന്ന് പിന്മാറി വീട്ടിലിരുന്നതില്‍ സന്തോഷിക്കുന്നവരാണവര്‍. തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും ദൈവമാര്ഗ്ത്തില്‍ സമരം ചെയ്യുന്നത് അവര്ക്ക്  അനിഷ്ടകരമായി. അവരിങ്ങനെ പറയുകയും ചെയ്തു: "ഈ കൊടുംചൂടില്‍ നിങ്ങള്‍ യുദ്ധത്തിനിറങ്ങിപ്പുറപ്പെടേണ്ട." പറയുക: നരകത്തീ കൂടുതല്‍ ചൂടേറിയതാണ്. അവര്‍ ബോധവാന്മാരായിരുന്നെങ്കില്‍ എത്ര നന്നായേനെ.
82- അതിനാല്‍ അവര്‍ ഇത്തിരി ചിരിക്കുകയും പിന്നെ ഒത്തിരി കരയുകയും ചെയ്യട്ടെ. അവരുടെ പ്രവര്ത്ത ന ഫലം അവ്വിധമാണ്.
83- അല്ലാഹു നിന്നെ അവരിലൊരു കൂട്ടരുടെയടുത്ത് തിരിച്ചെത്തിക്കുകയും പിന്നെ മറ്റൊരു യുദ്ധത്തിന് പോരാന്‍ അവര്‍ നിന്നോട് അനുവാദം ചോദിക്കുകയും ചെയ്താല്‍ നീ പറയുക: "ഇനി നിങ്ങള്ക്കൊംരിക്കലും എന്നോടൊത്ത് പുറപ്പെടാനാവില്ല. നിങ്ങള്‍ എന്റെ കൂടെ ശത്രുവോട് പൊരുതുന്നതുമല്ല. തീര്ച്ചപയായും ആദ്യ തവണ യുദ്ധത്തില്‍ നിന്നൊഴിഞ്ഞുനിന്നതില്‍ തൃപ്തിയടയുകയാണല്ലോ നിങ്ങള്‍ ചെയ്തത്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് വിട്ടൊഴിഞ്ഞു ചടഞ്ഞിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക."
84- അവരില്‍ നിന്ന് ആരു മരണമടഞ്ഞാലും അവനുവേണ്ടി നീ ഒരിക്കലും നമസ്കരിക്കരുത്. അവന്റെ കുഴിമാടത്തിനടുത്ത് നില്ക്കരരുത്. തീര്ച്ചുയായും അവര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും തള്ളിപ്പറഞ്ഞവരാണ്. അധാര്മികകരായി മരണമടഞ്ഞവരും.
85- അവരുടെ സമ്പത്തും സന്താനങ്ങളും നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അവയിലൂടെ അവരെ ഇഹലോകത്തുവെച്ചുതന്നെ ശിക്ഷിക്കണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ അവരുടെ ജീവന്‍ വെടിയണമെന്നും.
86- "നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ ദൂതനോടൊപ്പം സമരം നടത്തുകയും ചെയ്യുക" എന്ന ആഹ്വാനവുമായി വല്ല അധ്യായവും അവതീര്ണയമായാല്‍ അവരിലെ സമ്പന്നര്‍ യുദ്ധത്തില്‍ നിന്നൊഴിവാകാന്‍ നിന്നോട് സമ്മതം തേടും. അവര്‍ പറയും: "ഞങ്ങളെ വിട്ടേക്കൂ. ഞങ്ങള്‍ വീട്ടിലിരിക്കുന്നവരോടൊപ്പം കഴിയാം."
87- യുദ്ധത്തില്നിന്ന് മാറിനില്ക്കു ന്നവരോടൊപ്പം കഴിയാനാണ് അവരിഷ്ടപ്പെട്ടത്. അവരുടെ മനസ്സുകള്ക്ക്  മുദ്രവെക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവരൊന്നും മനസ്സിലാക്കുന്നില്ല.
88- എന്നാല്‍ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും തങ്ങളുടെ ധനംകൊണ്ടും ദേഹംകൊണ്ടും സമരം ചെയ്തു. അവര്ക്കാ ണ് സകല നന്മകളും. വിജയം വരിച്ചവരും അവര്‍ തന്നെ.
89- അല്ലാഹു അവര്ക്ക്  താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്ഗീ യാരാമങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതിമഹത്തായ വിജയവും അതുതന്നെ.
90- ഗ്രാമീണ അറബികളില്‍ ചിലരും യുദ്ധത്തില്നിംന്ന് ഒഴിഞ്ഞുനില്ക്കുളന്നതിന് അനുവാദം തേടി വന്നല്ലോ. അല്ലാഹുവോടും അവന്റെ ദൂതനോടും കള്ളംപറഞ്ഞുവന്നവര്‍ വീട്ടിലിരിക്കുകയും ചെയ്തു. അവരിലെ സത്യനിഷേധികളെ അടുത്തുതന്നെ നോവേറിയ ശിക്ഷ ബാധിക്കും.
91- ദുര്ബിലരും രോഗികളും ചെലവു ചെയ്യാന്‍ ഒന്നുമില്ലാത്തവരും യുദ്ധത്തില്‍ നിന്ന് മാറിനില്ക്കുോന്നതില്‍ തെറ്റില്ല; അവര്‍ അല്ലാഹുവോടും അവന്റെ ദൂതനോടും കൂറുപുലര്ത്തുകന്നവരാണെങ്കില്‍. ഇത്തരം സദ്വൃത്തരെ കുറ്റപ്പെടുത്താന്‍ ന്യായമൊന്നുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.
92- മറ്റൊരു വിഭാഗം തങ്ങളെ വാഹനങ്ങളില്‍ കൊണ്ടുപോകണമെന്ന അപേക്ഷയുമായി നിന്റെ അടുത്തുവന്നു. നീ അവരോടു പറഞ്ഞു: ‎‎"നിങ്ങള്ക്കുന നല്കാനന്‍ ഞാന്‍ വാഹനമൊന്നും കാണുന്നില്ല." ചെലവഴിക്കാന്‍ ഒന്നും കണ്ടെത്താത്തതിന്റെ തീവ്രദുഃഖത്താല്‍ കണ്ണുകളില്‍ വെള്ളംനിറച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. അവര്ക്കും  കുറ്റമൊന്നുമില്ല.
93- സമ്പന്നരായിരുന്നിട്ടും യുദ്ധത്തില്‍ നിന്നൊഴിയാന്‍ നിന്നോട് അനുവാദം തേടുകയും പിന്തിരിഞ്ഞു നിന്നവരോടൊപ്പമാകുന്നതില്‍ തൃപ്തിയടയുകയും ചെയ്തവരെ മാത്രമേ കുറ്റപ്പെടുത്താന്‍ വഴിയുള്ളൂ. അല്ലാഹു അവരുടെ മനസ്സുകള്ക്ക്  മുദ്രവെച്ചിരിക്കുന്നു. അതിനാല്‍ അവര്‍ ഒന്നും അറിയുന്നില്ല.
94- യുദ്ധത്തില്നിരന്ന് നിങ്ങള്‍ അവരുടെ അടുത്ത് മടങ്ങിയെത്തിയാല്‍ അവര്‍ നിങ്ങളോട് പല ഒഴികഴിവുകളും ബോധിപ്പിക്കും. പറയുക: "നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട. നിങ്ങളെ ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല. നിങ്ങളുടെ വിവരങ്ങള്‍ അല്ലാഹു ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രവര്ത്തങനങ്ങളെല്ലാം അല്ലാഹുവും അവന്റെ ദൂതനും കണ്ടറിയുന്നുണ്ട്. പിന്നീട് മറഞ്ഞതും തെളിഞ്ഞതും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ പ്രവര്ത്തി്ച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും."
95- നിങ്ങള്‍ അവരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍ അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുകൊണ്ടിരിക്കും. നിങ്ങള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടിയാണത്. ഏതായാലും നിങ്ങള്‍ അവരെ വിട്ടേക്കുക. അവര്‍ ഏറെ നീചന്മാരാണ്. അവരുടെ താവളം നരകമാണ്. അവര്‍ പ്രവര്ത്തി്ച്ചുകൊണ്ടിരുന്നതിനുള്ള അര്ഹടമായ പ്രതിഫലം അതാണല്ലോ.
96- നിങ്ങള്‍ അവരെ സംബന്ധിച്ച് സംതൃപ്തരാകാനാണ് അവര്‍ നിങ്ങളോട് അല്ലാഹുവിന്റെ പേരില്‍ ആണയിടുന്നത്. അഥവാ, നിങ്ങളവരെ തൃപ്തിപ്പെട്ടാലും അല്ലാഹു അധാര്മിണകരായ ജനത്തെ തൃപ്തിപ്പെടുകയില്ല.
97- ഗ്രാമീണ അറബികള്‍ കടുത്ത സത്യനിഷേധവും കാപട്യവുമുള്ളവരത്രേ. അല്ലാഹു തന്റെ ദൂതന്ന് ഇറക്കിക്കൊടുത്ത നിയമപരിധികള്‍ അറിയാതിരിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതും അവര്ക്കായണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
98- ധനം ചെലവഴിക്കുന്നത് നഷ്ടമായി കാണുന്നവരും നിങ്ങളെ കാലവിപത്ത് ബാധിക്കുന്നത് കാത്തിരിക്കുന്നവരും ആ ഗ്രാമീണ അറബികളിലുണ്ട്. എന്നാല്‍ കാലക്കേട് പിടികൂടാന്‍ പോകുന്നത് അവരെത്തന്നെയാണ്. അല്ലാഹു എല്ലാം കേള്ക്കു ന്നവനും അറിയുന്നവനുമാണ്.
99- ഗ്രാമീണ അറബികളില്‍ തന്നെ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമുണ്ട്. അവര്‍ തങ്ങള്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനും പ്രവാചകന്റെ പ്രാര്ഥതന ലഭിക്കാനുമുള്ള മാര്ഗകമായി കാണുന്നു. അറിയുക: തീര്ച്ചലയായും അതവര്ക്ക്ത ദൈവസാമീപ്യം സമ്മാനിക്കും. അല്ലാഹു അവരെ തന്റെ അനുഗ്രഹത്തില്‍ പ്രവേശിപ്പിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
100- സത്യമാര്ഗപത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും അന്സ്വാ്റുകളിലും സല്ക്കുര്മനങ്ങളിലൂടെ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. അവന്‍ അവര്ക്കാ യി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന സ്വര്ഗീ യാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും. അതിമഹത്തായ വിജയവും അതു തന്നെ.
101- നിങ്ങളുടെ ചുറ്റുമുള്ള ഗ്രാമീണ അറബികളിലും കപടവിശ്വാസികളുണ്ട്. മദീനാ നിവാസികളിലുമുണ്ട്. അവര്‍ കാപട്യത്തിലാണ്ടുപോയിരിക്കുന്നു. നിനക്ക് അവരെ അറിയില്ല. എന്നാല്‍ നാം അവരെ അറിയുന്നു. രണ്ടു തവണ നാം അവരെ ശിക്ഷിക്കും. പിന്നീട് അവരെ ഭീകരമായ ശിക്ഷയിലേക്ക് തള്ളുകയും ചെയ്യും.
102- തങ്ങളുടെ തെറ്റുകള്‍ സ്വയം ഏറ്റുപറയുന്ന ചിലരുണ്ട്. അവര്‍ സല്ക്കടര്മിങ്ങളും ദുഷ്കര്മ്ങ്ങളും കൂട്ടിക്കലര്ത്തി യിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.
103- നീ അവരുടെ സ്വത്തില്നിവന്ന് സകാത്ത് വസൂല്‍ ചെയ്യുക. അതവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യും. നീ അവര്ക്കു്വേണ്ടി പ്രാര്ഥിിക്കുക. നിശ്ചയമായും നിന്റെ പ്രാര്ഥുന അവര്ക്ക്ള ശാന്തിയേകും. അല്ലാഹു എല്ലാം കേള്ക്കുുന്നവനും അറിയുന്നവനുമാണ്.
104- അവര്ക്കിറിഞ്ഞുകൂടെ, അല്ലാഹു തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും ദാനധര്മ്ങ്ങള്‍ ഏറ്റുവാങ്ങുന്നവനുമാണെന്ന്? തീര്ച്ചകയായും അല്ലാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും പരമദയാലുവുമെന്നും.
105- പറയുക: നിങ്ങള്‍ പ്രവര്ത്തിതച്ചുകൊണ്ടിരിക്കുക. അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളുമൊക്കെ നിങ്ങളുടെ കര്മിങ്ങള്‍ കാണും. അവസാനം അകവും പുറവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ ചെന്നെത്തും. അപ്പോള്‍ നിങ്ങള്‍ പ്രവര്ത്തിനച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കും.
106- അല്ലാഹുവിന്റെ തീരുമാനത്തിനായി പ്രശ്നം മാറ്റിവെക്കപ്പെട്ട മറ്റൊരു കൂട്ടരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
107- ദ്രോഹംവരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികള്ക്കിംടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധംചെയ്തവന് താവളമൊരുക്കാനുമായി പള്ളി ‎‎27യുണ്ടാക്കിയവരും അവരി 28ലുണ്ട്. നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീര്ച്ചുയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
108- നീ ഒരിക്കലും അതില്‍ നമസ്കരിക്കരുത്. തുടക്കം മുതല്ക്കു തന്നെ ദൈവഭക്തിയില്‍ പടുത്തുയര്ത്തരപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു നമസ്കരിക്കാന്‍ ഏറ്റം അര്ഹം്. വിശുദ്ധി വരിക്കാനിഷ്ടപ്പെടുന്നവരുള്ളത് അവിടെയാണ്. അല്ലാഹു വിശുദ്ധി വരിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
109- ഒരാള്‍ അല്ലാഹുവോടുള്ള കറയറ്റ ഭക്തിയിലും അവന്റെ പ്രീതിയിലും തന്റെ കെട്ടിടം സ്ഥാപിച്ചു. മറ്റൊരാള്‍ അടിമണ്ണിളകി പൊളിഞ്ഞുവീഴാന്‍ പോകുന്ന മണല്ത്തസട്ടിന്റെ വക്കില്‍ കെട്ടിടം പണിതു. അങ്ങനെയത് അവനെയും കൊണ്ട് നേരെ നരകത്തീയില്‍ തകര്ന്നു വീഴുകയും ചെയ്തു. ഇവരില്‍ ആരാണുത്തമന്‍? അക്രമികളായ ജനത്തെ അല്ലാഹു നേര്വ്ഴിയിലാക്കുകയില്ല.
110- അവര്‍ പടുത്തുയര്ത്തി്യ അവരുടെ ആ കെട്ടിടം അവരുടെ മനസ്സുകളിലെന്നും ശങ്കയുണര്ത്തി്ക്കൊണ്ടേയിരിക്കും. അവരുടെ ഹൃദയങ്ങള്‍ ശിഥിലമായിത്തീരും വരെ അതിനറുതിയില്ല. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
111- അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്ക്ക്  സ്വര്ഗുമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്ഗയത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവര്ക്ക്  സ്വര്ഗ മുണ്ടെന്നത് അല്ലാഹു തന്റെ മേല്‍ പാലിക്കല്‍ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ഠമായ വാഗ്ദാനമാണ്. തൌറാത്തിലും ഇഞ്ചീലി ‎‎30ലും ഖുര്ആഷനിലും അതുണ്ട്. അല്ലാഹുവെക്കാള്‍ കരാര്‍ പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ നടത്തിയ കച്ചവട ഇടപാടില്‍ സന്തോഷിച്ചുകൊള്ളുക. അതിമഹത്തായ വിജയവും അതുതന്നെ.
112- പശ്ചാത്തപിച്ചു മടങ്ങുന്നവര്‍, അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍, അവനെ കീര്ത്തി ച്ചുകൊണ്ടിരിക്കുന്നവര്‍, വ്രതമനുഷ്ഠിക്കുന്നവര്‍, നമിക്കുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍, നന്മ കല്പിിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നവര്‍, അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുന്നവര്‍, ഇവരൊക്കെയാണവര്‍. സത്യവിശ്വാസികളെ ശുഭവാര്ത്തല അറിയിക്കുക.
113- ബഹുദൈവവിശ്വാസികള്‍, കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന് വ്യക്തമായിക്കഴിഞ്ഞശേഷം അവരുടെ പാപമോചനത്തിന് പ്രാര്ഥികക്കാന്‍ പ്രവാചകന്നും സത്യവിശ്വാസികള്ക്കും  അനുവാദമില്ല. അവര്‍ അടുത്ത ബന്ധുക്കളാണെങ്കില്‍ പോലും.
114- ഇബ്റാഹീം തന്റെ പിതാവിന്റെ പാപമോചനത്തിനായി പ്രാര്ഥിാച്ചത് അദ്ദേഹം പിതാവിനോട് ചെയ്ത പ്രതിജ്ഞയുടെ പേരില്‍ മാത്രമായിരുന്നു. അയാള്‍ അല്ലാഹുവിന്റെ ശത്രുവാണെന്ന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ കയ്യൊഴിച്ചു. ഇബ്റാഹീം ഏറെ പശ്ചാത്താപമുള്ളവനും സഹനശാലിയുമാണ്.
115- ഒരു ജനതയെ നേര്വയഴിയിലാക്കിയശേഷം അവര്‍ സൂക്ഷിക്കേണ്ടത് എന്തൊക്കെയാണെന്ന് വ്യക്തമാക്കിക്കൊടുക്കുന്നതുവരെ അല്ലാഹു അവരെ പിഴച്ചവരായി കണക്കാക്കുകയില്ല. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും നന്നായറിയുന്നവനാണ്.
116- സംശയമില്ല; ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിന് മാത്രമാണ്. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ നിങ്ങള്ക്ക്് ഒരു രക്ഷകനും സഹായിയുമില്ല.
117- പ്രവാചകന്നും പ്രയാസഘട്ടത്തില്‍ അദ്ദേഹത്തെ പിന്പാറ്റിയ മുഹാജിറുകള്ക്കും  അന്സാുറുകള്ക്കും  അല്ലാഹു മാപ്പേകിയിരിക്കുന്നു. അവരിലൊരു വിഭാഗത്തിന്റെ മനസ്സ് ഇത്തിരി പതറിപ്പോയിരുന്നുവെങ്കിലും! പിന്നീട് അല്ലാഹു അവര്ക്ക്  പൊറുത്തുകൊടുത്തു. തീര്ച്ച്യായും അല്ലാഹു അവരോട് ഏറെ കൃപയുള്ളവനും പരമദയാലുവുമാണ്.
118- തീരുമാനം മാറ്റിവെക്കപ്പെട്ട ആ മൂന്നാളുകള്ക്കും  അവന്‍ മാപ്പേകിയിരിക്കുന്നു. ഭൂമി ഏറെ വിശാലമായിരുന്നിട്ടുകൂടി അതവര്ക്ക്  ഇടുങ്ങിയതായിത്തീര്ന്നുപ. തങ്ങളുടെ മനസ്സുകള്തിന്നെ അവര്ക്ക്ട കദനഭാരത്താല്‍ ദുര്വ്ഹമായിമാറി. അല്ലാഹുവിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവനില്ത്തൂന്നെ അഭയം തേടലല്ലാതെ മാര്ഗനമില്ലെന്ന് അവര്ക്ക്  ബോധ്യമായി. അപ്പോള്‍ അല്ലാഹു അവരോട് കരുണ കാണിച്ചു. അവര്‍ പശ്ചാത്തപിച്ചു മടങ്ങാന്‍. സംശയമില്ല; അല്ലാഹു പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്. പരമദയാലുവും.
119- വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവാന്മാരോട് സഹവസിക്കുക.
120- മദീനക്കാര്ക്കുംന അവരുടെ പരിസരത്തുള്ള ഗ്രാമീണ അറബികള്ക്കും  അല്ലാഹുവിന്റെ ദൂതനെ വിട്ട് വീട്ടിലിരിക്കാനോ അദ്ദേഹത്തിന്റെ ജീവന്റെ കാര്യം അവഗണിച്ച് തങ്ങളുടെ സ്വന്തം കാര്യം നോക്കാനോ അനുവാദമില്ല. അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ അവരെ ബാധിക്കുന്ന വിശപ്പ്, ദാഹം, ക്ഷീണം, സത്യനിഷേധികളെ പ്രകോപിപ്പിക്കുന്ന ഇടങ്ങളിലൊക്കെയുള്ള അവരുടെ സാന്നിധ്യം; എതിരാളിക്ക് ഏല്പിൊക്കുന്ന നാശം, ഇതൊക്കെയും അവരുടെ പേരില്‍ സല്ക്കിര്മ്മായി രേഖപ്പെടുത്താതിരിക്കുകയില്ല എന്നതിനാലാണത്. സല്ക്കധര്മിപകളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല; തീര്ച്ചാ.
121- അവര്‍ ചെലവഴിക്കുന്നത് ചെറുതായാലും വലുതായാലും അതും, ഏതെങ്കിലും താഴ്വരയിലൂടെ അവര്‍ മുറിച്ചുകടക്കുന്നതും അവര്ക്ത   പുണ്യമായി രേഖപ്പെടുത്താതിരിക്കില്ല. അല്ലാഹു അവര്ക്ക്  അവര്‍ ചെയ്തുകൊണ്ടിരുന്ന അത്യുത്തമ വൃത്തികള്ക്ക്ു മഹത്തായ പ്രതിഫലം നല്കാുനാണിത്.
122- സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്ക്ക്  താക്കീത് നല്കാരനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്ത്തുാന്നവരായേക്കാം.
123- വിശ്വസിച്ചവരേ, നിങ്ങളുടെ അടുത്തുള്ള ആ സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ കാര്ക്കേശ്യം കാണട്ടെ. അറിയുക: അല്ലാഹു സൂക്ഷ്മതയുള്ളവരോടൊപ്പമാണ്.
124- ഏതെങ്കിലും ഒരധ്യായം അവതീര്ണ്മായാല്‍ അവരില്‍ ചിലര്‍ പരിഹാസത്തോടെ ചോദിക്കും: "നിങ്ങളില്‍ ആര്ക്കാളണ് ഇതുവഴി വിശ്വാസം വര്ധിസച്ചത്?" എന്നാല്‍ അറിയുക: തീര്ച്ചഇയായും അത് സത്യവിശ്വാസികളുടെ വിശ്വാസം വര്ധിചപ്പിച്ചിരിക്കുന്നു. അവരതില്‍ സന്തോഷിക്കുന്നവരുമാണ്.
125- എന്നാല്‍ ദീനം പിടിച്ച മനസ്സിന്റെ ഉടമകള്ക്ക്് അത് തങ്ങളുടെ മാലിന്യത്തിലേക്ക് കൂടുതല്‍ മാലിന്യം കൂട്ടിച്ചേര്ക്കു കയാണുണ്ടായത്. അവര്‍ സത്യനിഷേധികളായിത്തന്നെ മരണമടയും.
126- കൊല്ലംതോറും ഒന്നോ രണ്ടോ തവണ തങ്ങള്‍ പരീക്ഷണത്തിലകപ്പെടുന്നത് അവര്‍ കാണുന്നില്ലേ? എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല. അവര്‍ ചിന്തിച്ചറിയുന്നുമില്ല.
127- ഓരോ അധ്യായം അവതരിക്കുമ്പോഴും നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോയെന്ന ഭാവത്തില്‍ അവരന്യോന്യം നോക്കുന്നു. പിന്നീടവര്‍ പിന്തിരിഞ്ഞു പോകുന്നു. അല്ലാഹു അവരുടെ മനസ്സുകളെ തെറ്റിച്ചുകളഞ്ഞിരിക്കുന്നു. അവര്‍ കാര്യം മനസ്സിലാക്കാത്ത ജനമായതിനാലാണത്.
128- തീര്ച്ചയായും നിങ്ങള്ക്കിതാ നിങ്ങളില്നിന്നു തന്നെയുള്ള ഒരു ദൈവദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് അസഹ്യമായി അനുഭവപ്പെടുന്നവനും നിങ്ങളുടെ കാര്യത്തില്‍ അതീവതല്പ‍രനുമാണവന്‍. സത്യവിശ്വാസികളോട് ഏറെ കൃപയും കാരുണ്യവുമുള്ളവനും.
129- എന്നിട്ടും അവര്‍ പുറന്തിരിഞ്ഞു നില്ക്കു കയാണെങ്കില്‍ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ദൈവമില്ല. ഞാന്‍ അവനില്‍ ഭരമേല്പിമച്ചിരിക്കുന്നു. മഹത്തായ സിംഹാസനത്തിന്റെ നാഥനാണവന്‍.